തിരുവനന്തപുരം: ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തിൽ കെ.എസ്.ആർ.ടി.സിക്ക് സർവകാല റെക്കോഡ്. തിങ്കളാഴ്ചയാണ് പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്.
3941 ബസുകൾ സർവിസ് നടത്തിയപ്പോഴാണ് ഇത്രയും വരുമാനം ലഭിച്ചത്. സോൺ അടിസ്ഥാനത്തിൽ ദക്ഷിണ മേഖല 3.13 കോടി (89.44 ശതമാനം ടാർജറ്റ്), മധ്യമേഖല 2.88 കോടി (104.54 ശതമാനം ടാർജറ്റ്) , വടക്കൻ മേഖല 2.39 കോടി രൂപ വീതമാണ് ലഭിച്ചത്. കൂടുതൽ നേട്ടം വടക്കൻ മേഖലക്കാണ്. ടാർജറ്റിനെക്കാൾ 107.96 ശതമാനം.
ജില്ലതലത്തിൽ കോഴിക്കോട് 59.22 ലക്ഷം രൂപ നേടി ഒന്നാം സ്ഥാനത്തെത്തി. ടാർജറ്റ് വരുമാനം ഏറ്റവും കൂടുതൽ നേടിയത് കോഴിക്കോട് യൂനിറ്റാണ് 33.02 (ടാർജറ്റിന്‍റ 143.60 ശതമാനം).
സംസ്ഥാനത്ത് ആകെ കലക്ഷൻ നേടിയതിൽ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയാണ്. കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റിന് മാത്രം തിങ്കളാഴ്ച 37 ലക്ഷം രൂപ വരുമാനം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.