കൊച്ചി: നഗരത്തിൽ അഭിഭാഷകരും വിദ്യാർഥികളും ഏറ്റുമുട്ടിയ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച് പൊലീസ്. നിലവിൽ മൂന്ന് കേസിലായി കണ്ടാലറിയാവുന്ന 30 പേരെ പ്രതിചേർത്ത് കേസെടുത്തിട്ടുണ്ട്. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് എറണാകുളം ജില്ല കോടതിയിൽ അപേക്ഷ നൽകി.
ബാർ അസോസിയേഷൻ ജില്ല കോടതി വളപ്പിൽ സംഘടിപ്പിച്ച വാർഷികാഘോഷത്തിനിടെ അതിക്രമിച്ചുകയറിയ മഹാരാജാസ് കോളജിലെ വിദ്യാർഥികളാണ് ആക്രമണത്തിന് വഴിതുറന്നതെന്നാണ് അഭിഭാഷകർ പറയുന്നത്. അതേസമയം, കോളജിൽനിന്ന് ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന തങ്ങളെ അകാരണമായി അഭിഭാഷകർ മർദിച്ചെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. പ്രശ്നങ്ങളുടെ യഥാർഥ കാരണം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലൂടെ മനസ്സിലാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
അതിനിടെ, അഭിഭാഷകരും വിദ്യാർഥികളും പരസ്പരം നൽകിയ കേസുകൾ രമ്യമായി ഒത്തുതീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും വിവരമുണ്ട്. സംഘർഷത്തിനിടെ പരിക്കേറ്റ പൊലീസുകാർ നൽകിയ കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.