അരൂർ: വാഹനമിടിച്ച് പരിക്കേറ്റു രണ്ടുദിവസം കിടന്ന് അവശതയനുഭവിച്ച നായെ ആശുപത്രിയിലാക്കി പഞ്ചായത്ത് അധികൃതരും സന്നദ്ധ പ്രവർത്തകരും. രണ്ടുദിവസം മുമ്പാണ് ആരാലും ശ്രദ്ധിക്കപ്പെടാതെ കറുത്ത നിറമുള്ള ഒരു നായ് അരൂർ സൗത്ത് പെട്രോൾ പമ്പിന് സമീപമുള്ള വട്ടക്കേരിൽ റോഡരികിൽ പരിക്കേറ്റ് കിടന്നിരുന്നത്. മഴയും വെയിലുമേറ്റ് കാലിലെ വ്രണങ്ങളിൽ അണുബാധ തുടങ്ങിയിരുന്നു. ഏഴാം വാർഡ് പഞ്ചായത്ത് അംഗം സുമാജയകുമാറിന്റെ ശ്രദ്ധയിൽ പെട്ടയുടൻ പഞ്ചായത്ത് പ്രസിഡൻറ് രാഖി ആൻറണിയെ അറിയിക്കുകയും പ്രസിഡന്റിന്റെ നിർദേശ പ്രകാരം പഞ്ചായത്ത് വക ആംബുലൻസിൽ മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ധ്യാൻ ഫൗണ്ടേഷന്റെ മൃഗചികിത്സ കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു . അരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ബിജു, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സജീവൻ അരൂർ പഞ്ചായത്ത് ആംബുലൻസ് ഡ്രൈവർ ഉണ്ണി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.