ആലപ്പുഴ: മൂന്നുവർഷമായി ഒഴിവുകളുണ്ടായിട്ടും നികത്താതെ വിജ്ഞാപനമിറങ്ങിയതോടെ എക്സൈസ് ഡ്രൈവർ റാങ്ക്പട്ടികയിലെ ഉദ്യോഗാർഥികൾ ആശങ്കയിൽ. കാലാവധി സെപ്റ്റംബർ രണ്ടിനാണ് അവസാനിക്കുന്നത്. ജില്ലയിൽ ഏഴോളം ഒഴിവുകളുണ്ടെന്നാണ് ഉദ്യോഗാർഥിയും മണ്ണഞ്ചേരി സ്വദേശിയുമായ ബി. അൻസാരി നൽകിയ വിവരാവകാശത്തിന് ലഭിച്ച മറുപടിയിൽ പറയുന്നത്. ജില്ലയിൽ ആകെ 21 എക്സൈസ് ഓഫിസുകളാണുള്ളത്. ഇതിൽ 17 എണ്ണത്തിൽ മാത്രമാണ് ഡ്രൈവർ തസ്തികയുള്ളത്. രണ്ടുറേഞ്ചിലും ഒരു ഐ.ബി. ഓഫിസിലും 24 മണിക്കൂറും സേവനം ചെയ്യുന്ന സ്ട്രൈക്കിങ് ഫോഴ്സിലും ഉൾപ്പെടെ ഏഴ് ഒഴിവുകളാണുള്ളത്. ഇത് യഥാസമയം നികത്താത്തതാണ് ഉദ്യോഗാർഥികളെ വലക്കുന്നത്. 2017-ലെ പട്ടിക അനുസരിച്ച് 65 പേരാണുള്ളത്. ഇതിൽ നാമമാത്രമായവർക്ക് മാത്രമാണ് ജോലികിട്ടിയത്. ഇതിനെതിരെ റാങ്ക് ഹോൾഡേഴ്സ് നിരവധി പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ല. നിലവിലെ പട്ടികയുടെ കാലാവധി തീരുമ്പോൾ പലരും പ്രായപരിധിയിൽ പുറത്താകും. കഴിഞ്ഞമാസം നവംബറിൽ സ്ട്രൈക്കിങ് ഫോഴ്സ് വാഹനമിറക്കിയത് ഡ്രൈവർമാർ ഇല്ലാതെയാണ്. പുതിയ വാഹനമിറക്കുമ്പോൾ ഡ്രൈവറും വേണമെന്ന നിയമം പാലിക്കാതെയായിരുന്നു ഇത്. വകുപ്പിലെ ഒഴിവുകൾ നികത്തി തസ്തിക ക്രമീകരിച്ച് മൂന്നുമാസത്തിനകം റിപ്പോർട്ട് നൽണമെന്ന കമീഷൻ നിർദേശം നടപ്പാക്കുമ്പോൾ പട്ടികയിലുള്ളവരുടെ കാലാവധി തീരും. അതിനാൽ കാലാവധി നീട്ടണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.