ഉദീഷ്, മധു മോഹൻ
ആലപ്പുഴ: ബൈക്കിൽ പോയപ്പോൾ ചളിവെളളം തെറിച്ചെന്ന കാരണത്താൽ വീടുകയറി വീട്ടമ്മയുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ കൈതവന വാർഡിൽ കുഴിയിൽച്ചിറയിൽ വീട്ടിൽ ഉദീഷ് (38), കോലോത്ത് വീട്ടിൽ മധു മോഹൻ (26) എന്നിവരാണ് പിടിയിലായത്.
കാപ്പ കേസ് ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഉദീഷ്. മധു മോഹൻ ആലപ്പുഴ, കോട്ടയം ജില്ലകളിലായി നാലോളം ക്രിമിനൽ കേസിൽ പ്രതിയാണ്. ആലപ്പുഴ സൗത്ത് സ്റ്റേഷൻ ഓഫീസർ കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്.ഐ ടി.കെ. ജോസഫ്, എസ്.സി.പി.ഒ മാരായ വിപിൻ ദാസ്, സേതു കെ.ടി, മൻസൂർ, മനു, സി.പി.ഒ മാരായ സുമേഷ്. കെ, അരുൺ. ജി അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.