പ്രതികളായ ശ്രീജിത്ത്, ശരത്, സനു
മുഹമ്മ: പതിനേഴുകാരന്റെ കഞ്ചാവ് ഉപയോഗത്തെക്കുറിച്ച് എക്സൈസിനെ അറിയിച്ചെന്ന് ആരോപിച്ച് യുവാവിനെ മർദിച്ച പ്രതികളെ മുഹമ്മ പൊലീസ് പിടികൂടി. തണ്ണീർമുക്കം പഞ്ചായത്ത് വാരണം കീരുവള്ളിവെളി വിനീത് രാമനെ (34)ആണ് മർദിച്ചത്. വീനീത് ചേർത്തല ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് തണ്ണീർമുക്കം പഞ്ചായത്ത് 13ാം വാർഡ് പാലയ്ക്കൽ സാനു (47), ഇലഞ്ഞിപ്പറമ്പ് ശരത് (34), കോലോത്ത് ശ്രീജിത്ത് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ കൂട്ടുകാർ നോക്കി നിൽക്കെയായിരുന്നു മർദനം. വിവരം പൊലീസിനെ അറിയിച്ചാൽ നിങ്ങൾക്കും ഇതായിരിക്കും ഗതി എന്ന് ബോധ്യപ്പെടുത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഗിരീഷ്, മനോജ് കൃഷ്ണൻ, സി.പി.ഒ മാരായ അജിത്, മഞ്ജുഷ, അഖിൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.