കൊച്ചി: പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രകാരം ജില്ലയിൽ ഏറ്റെടുത്ത ഗ്രാമങ്ങളിലെ പ്രവൃത്തികൾ 63.77 ശതമാനം പൂർത്തീകരിച്ചു.
69 ഗ്രാമങ്ങളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ 44 ഇടങ്ങളിൽ പദ്ധതി പൂർത്തീകരിച്ചിട്ടുണ്ടെന്ന് പട്ടികജാതി, പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് അധികൃതർ വ്യക്തമാക്കി. 2016-17 മുതൽ ആകെ 806 ഗ്രാമങ്ങളാണ് സംസ്ഥാന തലത്തിൽ പദ്ധതിക്കായി തെരഞ്ഞെടുത്തത്. ഇതിൽ 418 ഗ്രാമങ്ങളിൽ പ്രവൃത്തികൾ പൂർത്തീകരിച്ചു.
പ്രവർത്തനങ്ങൾക്കുവേണ്ടി അലോട്ട്മെന്റ് ലഭ്യമാക്കി ഫണ്ട് അനുവദിച്ച് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും അധികൃതർ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ഓരോ നിയോജകമണ്ഡലത്തിലും അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നതും വികസന പ്രവർത്തനങ്ങൾ ആവശ്യമുള്ളതുമായ പട്ടികജാതി ഗ്രാമങ്ങളെയാണ് പദ്ധതിക്കായി തെരഞ്ഞെടുക്കുന്നത്. ഈ ഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഓരോ ഗ്രാമങ്ങളിലും പരമാവധി ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.