കൊച്ചി: കഴിഞ്ഞ മൂന്നുമാസത്തിനിടെ ആകെ രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 11.33 ശതമാനം ഇലക്ട്രിക്കെന്ന് ഗതാഗത വകുപ്പ് കണക്കുകൾ. പാരമ്പര്യേതര ഊർജ ഉപയോഗം വർധിപ്പിക്കുക, പുനരുപയോഗ ഊർജ ഉപയോഗം പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതികാഘാതം ലഘൂകരിക്കുക, വായു ഗുണനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് 2019ൽ സംസ്ഥാനത്ത് വൈദ്യുതി വാഹനനയം രൂപപ്പെടുത്തിയത്. ചാർജിങ് സൗകര്യങ്ങളുടെ അഭാവം പരിഹരിക്കാൻ കെ.എസ്.ഇ.ബി, അനെർട്ട്, കെ.എസ്.ആർ.ടി.സി എന്നിവയുമായി സഹകരിച്ച് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചുവരുകയാണെന്ന് ഗതാഗത വകുപ്പ് അധികൃതർ വ്യക്തമാക്കി. അനെർട്ട് വഴി വിവിധ ഓഫിസുകളിൽ 3.15 കോടി രൂപ ചെലവിൽ 35 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.
കെ.എസ്.ആർ.ടി.സിയും കൊച്ചി മെട്രോയും
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ലിമിറ്റഡിന് കീഴിൽ 165 ഇലക്ട്രിക് ബസുകൾ രജിസ്റ്റർ ചെയ്ത് സർവിസ് നടത്തുന്നുണ്ട്. രണ്ട് ഡബിൾ ഡക്കർ ഉൾപ്പെടെ 52 ഇലക്ട്രിക് ബസുകൾ സ്വിഫ്റ്റിൽ രജിസ്റ്റർ ചെയ്തും 113 ഇ-ബസുകൾ തിരുവനന്തപുരം സ്മാർട്ട് സിറ്റി ലിമിറ്റഡ് അനുവദിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയുമാണ് സർവിസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സിയിൽ ഇ.വി സ്റ്റേഷൻ സ്ഥാപിക്കാൻ രണ്ടുകോടി രൂപ കൈമാറി. ആലുവ, കളമശ്ശേരി, ഇന്‍ഫോപാര്‍ക്ക്, ഹൈകോര്‍ട്ട് റൂട്ടുകളിലായി കൊച്ചി മെട്രോയുടെ ഫീഡർ ഇലക്ട്രിക് ബസുകൾ സർവിസ് നടത്തുന്നുണ്ട്. ജനുവരി 16 മുതല്‍ ഇതുവരെ 2,05,854 പേര്‍ യാത്ര ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.