ആന നശിപ്പിച്ച വാഴത്തോട്ടം
കോതമംഗലം: കോട്ടപ്പടി കൂവക്കണ്ടം ഭാഗത്ത് കാട്ടാനശല്യം രൂക്ഷം. വ്യാഴാഴ്ച പുലർച്ചെ എത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെടുന്ന കൂവക്കണ്ടം ഭാഗത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം മനോജ് എന്ന കർഷകന്റെ 200 ഓളം വാഴ, ഒരേക്കറോളം പൈനാപ്പിൾ, 500ഓളം ചക്ക, ഫെൻസിങ്, കയ്യാലകൾ എന്നിവയും നശിപ്പിച്ചു.
ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകന് സംഭവിച്ചത്. ആന ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും, നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കൃഷിയുടമ മനോജ് പറഞ്ഞു. നാശനഷ്ടം സംഭവിക്കുന്ന കർഷകർക്ക് ആനുപാതികമായ തുക നഷ്ടപരിഹാരമായി ലഭിക്കണമെന്ന് കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. റോബിൻ പടിഞ്ഞാറേക്കൂറ്റ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.