തട്ടിപ്പ് സംഘത്തിെൻറ ബാങ്ക് ബാലൻസ് കണ്ട് പൊലീസ് ഞെട്ടി

തട്ടിപ്പ് സംഘത്തിൻെറ ബാങ്ക് ബാലൻസ് കണ്ട് പൊലീസ് ഞെട്ടി കണ്ണൂർ: നാലുമാസം മുമ്പ് കിട്ടിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേസിൽ അറസ്റ്റിലായ പ്രതികളുടെ ബാങ്ക് ബാലൻസുകണ്ട് ശരിക്കും ഞെട്ടിയത് അന്വേഷണ സംഘം. ക്രിപ്റ്റോ കറൻസിയുടെ പേരിൽ നടക്കുന്നത് വലിയ തട്ടിപ്പാണെന്ന് അന്വേഷണം തെളിയിക്കുന്നു. മൊബൈൽ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയുമാണ് ഇടപാടുകൾ നടക്കുന്നത്. വൻ വാഗ്ദാനമാണ് തട്ടിപ്പ് സംഘം നൽകുന്നത്. അതിമോഹം വെച്ചുപുലർത്തുന്നവരും നേരായ മാർഗത്തിലൂടെയല്ലാതെ പണം സമ്പാദിക്കുന്നവരുമാണ് കൂടുതലായും ഇത്തരം തട്ടിപ്പുകളിൽ പെടുന്നത്. അതാണ് വഞ്ചിക്കപ്പെടുന്നവരിൽ വലിയൊരു വിഭാഗവും പരാതിയുമായി രംഗത്തുവരാത്തതിനു കാരണം. നഷ്ടപ്പെട്ട പണത്തിൻെറ സ്രോതസ്സ് വെളിപ്പെടുത്താൻ കഴിയാത്ത പലരും തട്ടിപ്പിനിരയായത് പുറത്തുപറയാൻ മടിക്കുന്നു. അറസ്റ്റിലായ പ്രതികളിലൂടെ മാത്രം നൂറുകോടിയോളം രൂപയാണ് പിരിച്ചെടുത്തത്. ഇവരുടെ അക്കൗണ്ടിലേക്ക് േനരിട്ടാണ് നിക്ഷേപ തുക എത്തിയിരുന്നത്. അക്കൗണ്ട് ഇവരുടേത് തന്നെയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ മുഹമ്മദ് റിയാസിൻെറ അക്കൗണ്ടിലൂടെ 40 കോടിയും ഷെഫീഖിൻെറ അക്കൗണ്ടില്‍ 32 കോടിയും വസീം മുനവറലിയുടെ അക്കൗണ്ടില്‍ ഏഴുകോടിയും സമാഹരിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. മുമ്പ് സമാന കേസില്‍ മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയിൽനിന്ന് 34 കോടി രൂപയാണ് കണ്ടെത്തിയത്. അധികം അധ്വാനമില്ലാതെ ബാങ്ക് അക്കൗണ്ടിൽ നാനാഭാഗത്തുനിന്ന് കോടികൾ ഒഴുകിവരുന്ന രീതിയാണ് പൊലീസിനെ ഞെട്ടിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.