ചെറുവത്തൂർ: കൊടക്കാട്ടെ സ്കൂൾ വിദ്യാർഥികൾ സുരക്ഷ സംവിധാനത്തിന് ഇനിയും അഞ്ചു മാസം കാത്തിരിക്കണം. കൊടക്കാട് ഗവ. വെൽഫെയർ യു.പി സ്കൂളിന്റെ പരിസരത്താണ് കുട്ടികൾ അപകട ഭീഷണിയിൽ കഴിയുന്നത്. കെ.ആർ.എഫ്.ബിയുടെ അധീനതയിലുള്ള റോഡിലാണ് ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ കുട്ടികൾക്കായി ഒരുക്കാത്തത്.
പൊതു പ്രവർത്തകൻ എം.വി. ശിൽപരാജ് കഴിഞ്ഞ ജൂലൈ മാസത്തിൽ സമർപ്പിച്ച നിവേദനത്തിൽ ജില്ല കലക്ടറുടെ കീഴിൽ ജനുവരി 10ന് കൂടിയ റോഡ് സുരക്ഷ കൗൺസിൽ യോഗത്തിൽ കെ.ആർ.എഫ്.ബി. വിഭാഗം മേയ് അവസാനിക്കുന്നതിനുള്ളിൽ മാത്രമേ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുകയുള്ളു എന്നാണ് അറിയിച്ചത്. സമാനമായ കാലതാമസം കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലുമുണ്ട്. സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നത് വരെ നിരന്തര പട്രോളിങ്ങും ഇരു സ്കൂളുകളിലും സുരക്ഷ ഗാർഡിനെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.