കണ്ണൂർ: സമ്മാനം ലഭിക്കാൻ വേണ്ടി മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 1.22 ലക്ഷം രൂപ. മൊബൈൽ കാളിലൂടെ സമ്മാനം അടിച്ചെന്നും സംസ്ഥാനത്ത് പത്തിൽ ഒരാൾക്ക് ഇതുപോലെ സമ്മാനങ്ങൾ നൽകുന്നുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഒരാഴ്ചക്കുശേഷം പോസ്റ്റലായി ഗിഫ്റ്റ് വൗച്ചർ ലഭിച്ചു. അത് സ്ക്രാച്ച് ചെയ്തപ്പോൾ സ്വിഫ്റ്റ് കാർ സമ്മാനമായി ലഭിച്ചു.
തുടർന്ന് സമ്മാനമായി കാറോ അതിന്റെ തുകയോ നൽകാമെന്നും വിശ്വസിപ്പിച്ചു. പണമായി സമ്മാനം ലഭിക്കുന്നതിന് കേരള ജി.എസ്.ടി, ബാങ്ക് വെരിഫിക്കേഷന് ആവശ്യമായ തുക, എൻ.ഒ.സിക്ക് വേണ്ടിയുള്ള തുക, ഡൽഹി ജി.എസ്.ടി എന്നിവ അടക്കാനുണ്ടെന്നും പറഞ്ഞ് 1,22,300 രൂപ അയച്ചു നൽകാൻ ആവശ്യപ്പെടുകയായിരുന്നു. വീണ്ടും ബാങ്ക് ചാർജുകൾക്കായി പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ യുവാവ് പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.