തലശ്ശേരി: ഉളിയിൽ പടിക്കച്ചാൽ ഷഹത മൻസിലിൽ ഖദീജയെ (28) കൊലപ്പെടുത്തിയ കേസിൽ അഡീഷനൽ ജില്ല കോടതി(ഒന്ന്) ജഡ്ജി ഫിലിപ് തോമസ് ഏപ്രിൽ 21 ന് വിധി പറയും. വെള്ളിയാഴ്ച വിധിപറയാനിരുന്ന കേസ് 21 ലേക്ക് മാറ്റുകയായിരുന്നു. ആദ്യ വിവാഹം ഒഴിവാക്കി വീണ്ടും വിവാഹം കഴിക്കുന്നതിലുള്ള വിരോധം കാരണം സഹോദരന്മാരുൾപ്പെടെയുള്ളവർ യുവതിയെ കൊലപ്പെടുത്തുകയും രണ്ടാം ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. ഖ
ദീജയുടെ രണ്ടാം ഭർത്താവ് കോഴിക്കോട് ഫറോക്കിലെ കോടമ്പുഴ ഷാഹുൽ ഹമീദിനെ(43) കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഷാഹുൽ ഹമീദുമായി സ്നേഹത്തിലായ യുവതിയോട് ബന്ധം ഒഴിവാക്കാൻ പറഞ്ഞെങ്കിലും പിന്മാറിയില്ല. ഇതിലുള്ള വിരോധമാണ് കൊലക്ക് കാരണം. 2012 ഡിസംബർ 12ന് ഉച്ചക്കാണ് സംഭവം. രണ്ടാം വിവാഹം നടത്താമെന്ന വ്യാജേന ഖദീജയെയും ഷാഹുൽഹമീദിനെയും നാട്ടിലെത്തിച്ച് ഖദീജയെ കൊലപ്പെടുത്തി.
ഷാഹുൽഹമീദിനെ കൊലപ്പെടുത്താൻ ശ്രമിച്ചു. ഉളിയിൽ പുതിയ പുരയിൽ കെ.വി. ഇസ്മായിൽ (38), പുതിയ പുരയിൽ കെ.എൻ. ഇസ്മായിൽ (34), കീച്ചേരി അറഫ മഹലിൽ അബ്ദുൽ റഹൂഫ് (48), പഴശ്ശി ഷർമി നിവാസിൽ പി.പി. നിസാർ (57), മുണ്ടേരി മൊട്ടമ്മൽ ഇ.എം. അബ്ദുൽ റഹൂഫ് (43), ചാവശ്ശേരി ആഷിക് മൻസിലിൽ യു.കെ. അബ്ദുൽ നിസാർ (46) എന്നിവരാണ് പ്രതികൾ. ഖദീജയുടെ രണ്ടാം ഭർത്താവ് ഷാഹുൽ ഹമീദിന്റെ പരാതി പ്രകാരമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.