തലശ്ശേരി കുയ്യാലി റെയിൽവേ ഗേറ്റിന് സമീപത്തെ തോട്ടിൽ മാലിന്യം തള്ളിയ നിലയിൽ
തലശ്ശേരി: കുയ്യാലി റെയിൽവേ ഗേറ്റിന് സമീപത്തെ തോട്ടിൽ ചാക്കുകളിലാക്കി വൻതോതിൽ മാലിന്യം തള്ളിയ നിലയിൽ. വിവാഹ വീട്ടിലെ മാലിന്യമാണ് തള്ളിയത്. മാലിന്യം തള്ളിയവരെ കണ്ടെത്താൽ റെയിൽവേ അധികൃതർ അന്വേഷണമാരംഭിച്ചു. വ്യാഴ്യാഴ്ച രാവിലെയാണ് തോട്ടിൽ മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ടത്. വിവാഹവീട്ടിൽനിന്നും മറ്റുമുള്ള മാലിന്യം വലിയ ചാക്കുകളിലാക്കി തള്ളി അവ ഓലയിട്ട് മറച്ച നിലയിലായിരുന്നു.
ഇതിനു സമീപത്തുതന്നെ തണ്ണിമത്തൻ കച്ചവടം ചെയ്യുന്നവരും മാലിന്യം തള്ളിയിരുന്നു. ഇത് കച്ചവടക്കാരെ കൊണ്ടുതന്നെ നീക്കം ചെയ്യിച്ചു. തലശ്ശേരി റെയിൽവേ പൊലീസ് എസ്.ഐ കെ.വി. മനോജ് കുമാർ, ആർ.പി.എഫ് ഉദ്യോഗസ്ഥരായ ഗംഗ സന്ദീപ്, റോജൻ മാനുവൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാലിന്യം തിരിച്ചെടുപ്പിച്ചത്. സമീപകാലത്തായി റെയിൽവേയുടെ അധീനതയിലുള്ള സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് വർധിച്ചിരിക്കുകയാണെന്നും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തലശ്ശേരി റെയിൽവേ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.