ഇടത് സ്ഥാനാർഥിയായി കോൺഗ്രസ് നേതാവ്

കരുമാല്ലൂർ: കോൺഗ്രസ് നേതാവും കരുമാല്ലൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറുമായ കെ.സി. വിനോദ് കുമാർ എൽ.ഡി.എഫ് സ്ഥാനാർഥിയാകുന്നു. കരുമാല്ലൂർ കോൺഗ്രസിലെ കടുത്ത ഗ്രൂപ് പോരിൽ മനം മടുത്താണ് സി.പി.എമ്മുമായി സഹകരിക്കുന്നതെന്ന് വിനോദ്‌കുമാർ വ്യക്തമാക്കി. നാലാം വാർഡിൽ ഐ ഗ്രൂപ്പിെൻറ പ്രതിനിധിയായിരുന്നു വിനോദ് കുമാർ. എന്നാൽ, ഈ സീറ്റിനായി രണ്ടുപേർ കൂടി രംഗത്ത് വന്നതോടെ ഇടതുപക്ഷത്തേക്ക് മാറുകയായിരുന്നു.

2006 ൽ സി.പി.എമ്മിൽ വിഭാഗീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് മനക്കപ്പടിയിൽ ഒരു സംഘം സി.പി.എമ്മുകാർ റോഡിലിട്ട് മർദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. 2010ൽ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് വൈസ് പ്രസിഡൻറായി. പിന്നീട് കോൺഗ്രസിൽ ചേർന്നു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറും കോൺഗ്രസ് ബ്ലോക്ക് എക്സിക്യൂട്ടിവ് അംഗവുമായിരുന്നു.

അതേസമയം കോൺഗ്രസിൽ സീറ്റ് വിഭജനം കീറാമുട്ടിയായി തുടരുകയാണ്. സീറ്റ് ലഭിക്കാത്തതിലും നേതാക്കളുടെ നിലപാടിലും മനം നൊന്ത് അഞ്ച്, ആറ്, 16, 17 വാർഡുകളിലെ പ്രാദേശിക നേതാക്കൾ പാർട്ടി വിടുമെന്ന ഭീക്ഷണി മുഴക്കി.

Tags:    
News Summary - Congress leader as Left candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.