കരുമാല്ലൂർ: ആലങ്ങാട്, കരുമാല്ലൂർ മേഖലയിലെ പട്ടികജാതി-വർഗക്കാരുടെ ക്ഷേമത്തിനായി രൂപവത്കരിച്ച സഹകരണ സംഘം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാലു വർഷത്തിലേറെയായി. 10 വർഷം മുമ്പ് ലക്ഷക്കണക്കിന് രൂപയുടെ മൂലധനം സ്വരൂപിച്ച് കരുമാല്ലൂർ ഷാപ്പുപടിക്ക് സമീപം പ്രവർത്തനം ആരംഭിച്ച സംഘത്തിെൻറ ദുരവസ്ഥക്ക് കാരണം ഭരണസമിതിക്കാരുടെ കെടുകാര്യസ്ഥത മാത്രമാണെന്നാണ് ആക്ഷേപം.
സർക്കാറും സഹകരണ വകുപ്പും ലക്ഷങ്ങൾ വിലമതിക്കുന്ന ഞാറുനടീൽ യന്ത്രം, കൊയ്ത്തുയന്ത്രം, ട്രാക്ടർ, ട്രില്ലർ തുടങ്ങിയവയും മറ്റ് ഉപകരണങ്ങളും തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നതിനുവേണ്ടി സംഘത്തിൽ എത്തിച്ചിരുന്നു. അതെല്ലാം ഇപ്പോൾ തുരുമ്പെടുത്ത് നശിക്കുകയാണ്. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കെടുകാര്യസ്ഥതമൂലമാണ് സംഘം അടച്ചുപൂട്ടാൻ ഇടയായതെന്ന് പൊതുപ്രവർത്തകനായ കെ.എ. നാരായണൻ സഹകരണ വകുപ്പ് മേധാവികൾക്ക് അയച്ച പരാതിയിൽ ആരോപിച്ചു. സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കത്ത് നൽകിയിട്ടും ഭരണസമിതിക്കാർ രേഖകൾ ഹാജരാക്കാനോ സംഘം തുറന്നു പ്രവർത്തിപ്പിക്കാനോ തയാറാകുന്നില്ല. ഭരണ സമിതിയെ പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തി ക്രമക്കേടുകൾ കണ്ടെത്തി കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് നാരായണൻ പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.