പറവൂർ: മുനിസിപ്പൽ റിക്രിയേഷൻ സ്റ്റേഡിയത്തിലെ ഗാലറി പൊളിച്ച് നീക്കാൻ സർക്കാറിെൻറ ഉത്തരവ്. തദ്ദേശ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് ലഭിച്ചതായി പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ സജി നമ്പിയത്ത് അറിയിച്ചു. നവീകരണത്തിന് മുന്നോടിയായി അശാസ്ത്രീയമായി നിർമിച്ച ഗാലറി നീക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ തീരുമാനം സർക്കാറിലേക്ക് അയച്ചിരുന്നു. തുടർന്നാണ് അനുവാദം കിട്ടിയത്.
രണ്ട് ഏക്കറിലേറെ സ്ഥലമുള്ള മൈതാനമാണ് ഇത്. ഏറെക്കാലമായി സ്റ്റേഡിയം നാശത്തിെൻറ വക്കിലാണ്. ഇവിടം കന്നുകാലികളുടെ മേച്ചിൽ പുറവും സാമൂഹിക വിരുദ്ധരുടെ താവളവുമായി മാറി. ശുചിമുറി, ശുദ്ധജലം, വെളിച്ചം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും കുറവാണ്. കേരള ക്രിക്കറ്റ് അസോസിയേഷനുമായി ചേർന്ന് സ്റ്റേഡിയം പുനരുദ്ധരിക്കാൻ ചർച്ചകൾ നടന്നെങ്കിലും നടപ്പായില്ല.
ക്രിക്കറ്റ്, ഫുട്ബാൾ, അത്ലറ്റിക്സ് പരിശീലനത്തിനും മത്സരങ്ങൾക്കുമായി സ്റ്റേഡിയം നവീകരിക്കാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശെൻറ നേതൃത്വത്തിൽ തീരുമാനമെടുത്തിരുന്നു. നവീകരണത്തിനായി രണ്ട് കോടി രൂപ അദ്ദേഹം അനുവദിക്കുകയും ചെയ്തു. ഗാലറി പൊളിച്ച് നീക്കാനുള്ള അനുവാദം ലഭിക്കാൻ വൈകിയതും കോവിഡ് പ്രതിസന്ധിയും കാരണം നവീകരണം നടത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.