പറവൂർ: ചരിത്രത്തിെൻറ ഭാഗമായി നഗരഹൃദയത്തിൽ നിലകൊള്ളുന്ന പറവൂർ കോടതി ആരംഭിച്ചിട്ട് 210 വർഷം തികയുന്നു. 1811ൽ പറവൂരും ആലങ്ങാടും ആലുവയും ഉൾപ്പെടുന്ന 'ആലങ്ങാട് മുഖം' പ്രവിശ്യക്ക് വേണ്ടി അന്നത്തെ തിരുവിതാംകൂർ മഹാറാണി വിളംബരം ചെയ്തു സ്ഥാപിച്ചതാണ് കോടതി. 1811 മുതൽ 1873 വരെ ആലുവ യു.സി കോളജിലെ കച്ചേരി മാളികയിലാണ് പ്രവർത്തിച്ചത്.
1873ൽ പറവൂർ നഗരത്തിലേക്ക് മാറ്റി സ്ഥാപിച്ചു. കേരളത്തിലെ പൈതൃക കോടതികളിൽ ഒന്നാണിത്. ജില്ല ജഡ്ജിയുടെ ഡഫേദാറുടെ യൂനിഫോമിെൻറ ബെൽറ്റിൽ ഇപ്പോഴും ആലങ്ങാട് കോടതി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവിതാംകൂറിെൻറ പ്രധാനപ്പെട്ട കോടതി സമുച്ചയം പാരമ്പര്യ പ്രൗഢി വിളിച്ചോതുന്നതാണ്. ഒരു കോൽ വണ്ണത്തിലും പതിനാറ് കോൽ നീളത്തിലുമുള്ള ചെങ്കൽ തൂണുകളിലാണ് മന്ദിരം നിൽക്കുന്നത്.
സിമൻറ് ലഭ്യമല്ലാത്ത കാലത്ത് മണലും കുമ്മായവും ചേർത്ത് പതംവരുത്തി പത്ത് ദിവസം പഴുപ്പിക്കാൻ കൂട്ടിയിട്ടു പത്താം ദിവസം കടുക്ക, ചെമ്പരത്തി, ഉഴിഞ്ഞാവള്ളി എന്നിവ ചതച്ചുചേർത്ത് തയാറാക്കിയ കുമ്മായക്കൂട്ടിലാണ് കെട്ടിടം നിർമിച്ചത്.
ഇംഗ്ലണ്ടിൽ നിന്നും കൊണ്ടുവന്ന ഇരുമ്പു തുലാനുകൾ ഉപയോഗിച്ചാണ് മച്ച് ഉറപ്പിച്ചിരിക്കുന്നത്. ഗോവണിപ്പടികൾ നിർമിച്ചതും മരത്തിലാണ്.
ഈട്ടി, തേക്ക് തടികളാണ് ഉപയോഗിച്ചത്. കോടതികൾ, താലൂക്ക് ഓഫിസ്, രജിസ്ട്രാർ ഓഫിസ് എന്നിവ മന്ദിരത്തിൽ പ്രവർത്തിക്കുന്നു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലത്ത് 1984ൽ ഇന്ത്യയിൽ ആദ്യമായി നീതിമേള നടന്നത് പറവൂരിലാണ്. 1989ൽ ആദ്യമായി ലോക് അദാലത്തും വിദ്യാർഥികളിലും പൊതുജനങ്ങളിലും നിയമബോധമുണ്ടാക്കാൻ മലയാളത്തിൽ നിയമപാഠം തയാറാക്കി പ്രകാശനം ചെയ്തതും പറവൂരിലാണ്.
രണ്ട് ജില്ല കോടതി, രണ്ട് സബ് കോടതി, ഒരു മുൻസിഫ് മജിസ്ട്രേറ്റ് കോടതി, ഒരു മജിസ്ട്രേറ്റ് കോടതി, ഒരു എം.എ.സി.ടി കോടതി എന്നിവ ഉൾപ്പെടെ ഏഴ് കോടതികളാണ് കച്ചേരി മൈതാനിയിൽ നിലവിലുള്ളത്. കുടുംബ കോടതി ആരംഭിക്കുന്ന അനുമതി ലഭിച്ചിട്ടുണ്ട്. ഒരു വർഷം നീണ്ടുനിൽകുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ദേശീയ സെമിനാറുകൾ, പ്രഭാഷണ പരമ്പരകൾ, പ്രദർശനങ്ങൾ, കലാകായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, സാംസ്കാരിക നായകർ, നിയമവിദഗ്ധർ തുടങ്ങിയവരെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി ബുധനാഴ്ച വൈകീട്ട് 5.30ന് കച്ചേരി വളപ്പിൽ നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് സി. ജയചന്ദ്രൻ ലോഗോ പ്രകാശനവും നക്ഷത്ര വിളക്കുകളുടെ സ്വിച്ച് ഓൺ കർമവും നിർവഹിക്കും. നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി അധ്യക്ഷത വഹിക്കും. അഡീഷനൽ ജില്ല ജഡ്ജി മുരളി ഗോപാല പണ്ടാല വിശിഷ്ടാതിഥിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.