പൊലീസിനെ ആക്രമിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ

പറവൂർ: പൊലീസിനെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. പള്ളിപ്പുറം ചെറായി വടേപറമ്പിൽ വീട്ടിൽ രാജേഷിനെയാണ് (തൊരപ്പൻ രാജേഷ് -48) വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

നവംബർ 20ന് വടക്കേക്കര പട്ടണം കൈപ്രം ഭാഗത്ത് റോഡരികിൽ മദ്യപിച്ചുകൊണ്ടിരുന്ന മൂന്നുപേരെ പൊലീസ് ഉദ്യോസ്ഥർ ചോദ്യം ചെയ്തപ്പോൾ ആക്രമിക്കുകയായിരുന്നു. രണ്ടുപേരെ ഉടൻ അറസ്റ്റ് ചെയ്തു. രാജേഷ് ഓടിക്കളഞ്ഞു.

ഇയാളെ കാന്തല്ലൂരിൽനിന്നാണ് പിടികൂടിയത്. വടക്കേക്കര, പറവൂർ, മുനമ്പം എന്നിവ ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.

ഇൻസ്പെക്ടർ എ.കെ. മുരളി, എസ്.ഐ. അരുൺദേവ്, എ.എസ്.ഐ നിജു ഭാസ്കർ, സി.പി.ഒ ലിജോ ഫിലിപ്, മിറാഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - The main accused in the case of attacking the police has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.