പറവൂർ: സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി പഴയ സ്റ്റാൻഡിന് സമീപത്തെ കൃഷ്ണ ജ്വല്ലറിയിൽനിന്ന് മാല മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ചാവക്കാട് പുഴങ്ങരപ്പിള്ളി മുഹമ്മദ് റഫീഖ് (30), നാട്ടിക അമ്പലത്ത് വീട്ടിൽ സിനാർ (26) എന്നിവരാണ് അറസ്റ്റിലായത്.
വലപ്പാടുനിന്ന് ഓട്ടോറിക്ഷയിൽ പറവൂരിൽ എത്തിയ മുഹമ്മദ് റഫീഖ് കടയുടമയായ സ്ത്രീയോട് മാലകൾ കാണിക്കാൻ ആവശ്യപ്പെട്ടു. മാല കാണിച്ചപ്പോൾ 7.710 ഗ്രാമുള്ള മാല എടുത്തു പുറത്തേക്ക് ഓടി. ഇയാൾ കയറിയ ഓട്ടോയെ മറ്റുള്ളവർ പിന്തുടർന്നപ്പോൾ ചേന്ദമംഗലം കവലയിൽ ഓട്ടോയിൽനിന്ന് ചാടി ഇറങ്ങി ഓടി. മോഷ്ടിച്ച സ്വർണം മുഹമ്മദ് റഫീഖ് സിനാറിനെ ഏൽപിച്ചു. സിനാർ ഇത് ആലുവയിലെ കടയിൽ വിറ്റു.
മുനമ്പം ഡിവൈ.എസ്.പി എസ്. ബിനു, ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐ പ്രശാന്ത് പി. നായർ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്വർണം പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.