കരുനാഗപ്പള്ളി: ഒഡീഷയില്‍നിന്ന് ട്രെയിനിലും കാറിലുമായി കരുനാഗപ്പള്ളിയിലെത്തിച്ച അഞ്ചര കിലോ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് പിടികൂടി. ക്ലാപ്പന തെക്കു മുറിയിൽ ചെമ്പിശ്ശേരിൽ വീട്ടിൽ റോയ് (45), കുലശേഖരപുരം കോട്ടയ്ക്കുപുറം മാമൂട്ടിൽ മണിനിവാസിൽ പ്രമോദ്കുമാർ (41) എന്നിവരാണ് പിടിയിലായത്.
സംഭവുമായി ബന്ധമുള്ള ചെറിയഴീക്കൽ ആലപ്പാട് സുരേന്ദ്രമംഗലത്ത് വീട്ടിൽ നിധിനെ മൂന്നാം പ്രതി യാക്കി എൻ.ഡി.പി.എസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റീ നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജുവും സംഘവും എക്സൈസ് ഇന്റലിജിൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
കുലശേഖരപുരം കോട്ടയ്ക്കുപുറം വള്ളിക്കാവ് ജങ്ഷന് സമീപം മാമൂട്ടിൽ മണി നിവാസിൽ പുരുഷൻ താമസിക്കുന്ന വീട്ടിലെ കാർപോർച്ചിൽ നിര്‍ത്തിയിട്ടിരുന്ന കാറിൽ കടത്തികൊണ്ടുവന്നതാണ് കഞ്ചാവ്.
എക്സൈസ് ഇൻസ്പെക്ടർ ദിലീപ്, അസി എക്സൈസ് ഇൻസ്പെക്ടർമാരായ വിധുകുമാർ, രഘു, ഇന്റലിജൻസ് വിഭാഗം പ്രിവന്റിവ് ഓഫിസർ മനു, സിവിൽ എക്സൈസ് ഓഫിസർമാരായ അനീഷ്, അജിത്, ജൂലിയൻ ക്രൂസ്, ജോജോ, സൂരജ്, അഭിരാം, വനിത സിവിൽ എക്സൈസ് ഓഫിസർ ഗംഗ, സിവിൽ എക്സൈസ് ഡ്രൈവർ സുഭാഷ് എന്നിവർ പപരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.