ചുറ്റുമതിലിലെ കമ്പികൾ ഇളക്കി മാറ്റുന്നു
ഇരവിപുരം: പുതുക്കിപ്പണിയുന്നതിനായി കൊല്ലൂർവിള പള്ളിമുക്ക് മാർക്കറ്റ് കെട്ടിടങ്ങളും ഷോപ്പിങ് കോംപ്ലക്സും പൊളിച്ചുമാറ്റിയതിനെ തുടർന്ന് കച്ചവടക്കാരും മത്സ്യം വാങ്ങാനെത്തുന്നവരും ദുരിതത്തിൽ. കോർപറേഷൻ പരിധിയിലെ പ്രധാന മാർക്കറ്റുകളിലൊന്നാണിത്. മത്സ്യകച്ചവടക്കാർക്ക് താൽക്കാലിക സൗകര്യം ഒരുക്കാത്തതിനാൽ പൊരിവെയിലത്തിരുന്നാണ് കച്ചവടം.
പുതിയ മാർക്കറ്റിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചാൽ നിലവിലെ സ്ഥലത്തിരുന്ന് കച്ചവടം ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടാകും. ഇരുന്ന് മത്സ്യം വിൽപനക്ക് കഴിയാതായതോടെ 50 ഓളം മത്സ്യകച്ചവടക്കാരാണ് പെരുവഴിയിൽ ആയിരിക്കുന്നത്. ഷോപ്പിങ് കോംപ്ലക്സും കെട്ടിടങ്ങളും പൊളിച്ചുനീക്കാൻ കരാറെടുത്തവർ മാർക്കറ്റ് വളപ്പിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ചിരുന്ന മാലിന്യ സംസ്കരണ പ്ലാൻറ്, ചുറ്റും മതിലിൽ വെച്ചിരുന്ന കമ്പികൾ എന്നിവ എടുത്തുകൊണ്ടുപോയി.
മാർക്കറ്റിൽ കെട്ടിടം പൊളിച്ചുമാറ്റുന്നതിന് മേൽനോട്ടം വഹിക്കാൻ കോർപറേഷനിൽ ഉദ്യോഗസ്ഥരില്ലാത്തതിനാൽ കരാറുകാർ തോന്നിയപടിയാണ് പൊളിച്ചുമാറ്റലും മണ്ണ് നീക്കലും നടത്തുന്നത്. പുതിയ കെട്ടിടം നിർമിക്കുന്നതിന് മുമ്പ് മത്സ്യകച്ചവടക്കാർക്ക് ഇരുന്ന് കച്ചവടം ചെയ്യാൻ ആവശ്യമായ സംവിധാനം മറ്റെവിടെയെങ്കിലും ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.