കരിങ്ങന്നൂർ ആറ്റൂർക്കോണം കൊലപാതക സംഭവത്തിൽ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നേപ്പാൾ
ഓയൂർ: കരിങ്ങന്നൂർ ആറ്റൂർക്കോണത്ത് ബന്ധുവിനെ മദ്യം നൽകിയ ശേഷം വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ആറ്റൂർക്കോണം പള്ളി വടക്കേതിൽ മുഹമ്മദ് ഹാഷിം (56) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ 11ഓടെ ആറ്റൂർക്കോണം സുൽത്താൻ വീട്ടിൽ ഷറഫുദീൻ (54), പട്ടാഴി താമരക്കുടിയിൽ വാടകക്ക് താമസിക്കുന്ന കടയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ നിസാം (47) എന്നിവരെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. ഷറഫുദ്ദീെൻറ പുരയിടത്തിൽ മുഹമ്മദ് ഹാഷിമിനെ കത്തികൊണ്ട് വെട്ടിക്കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പ്രതികൾ സമ്മതിച്ചു. കൊലപാതകം നടത്തിയ രീതികൾ പൊലീസിനോട് പ്രതികൾ വിവരിച്ചു.
നാട്ടുകാർ തടിച്ചുകൂടിയതിനാൽ പൊലീസ് ജാഗ്രതേയാടെയാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. പൂയപ്പള്ളി സി.ഐ സേന്താഷ്, എസ്.ഐ സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ എത്തിച്ചത്.
മാർച്ച് 31 നാണ് മുഹമ്മദ് ഹാഷിമിനെ കാണാതായത്. ഭാര്യ പരാതി നൽകിയതിനെ തുടർന്ന് പൂയപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹാഷിം കൊല്ലപ്പെട്ടതായി വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.