അച്ചൻകോവിൽ മണലാർ നാലാംവളവിൽ അപകടത്തിൽെപട്ട വാഹനം

അച്ചൻകോവിലിൽ വാൻ നിയന്ത്രണം മറിഞ്ഞ് എട്ടുപേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടവർ തെങ്കാശി സ്വദേശികൾ

പുനലൂർ: അച്ചൻകോവിൽ ക്ഷേത്രത്തിൽ എത്തിയവർ സഞ്ചാരിച്ചിരുന്ന വാൻ നിയന്ത്രണം വീട്ട് കാട്ടിലേക്ക് ഇടിച്ചുകയറി തെങ്കാശി സ്വദേശികളായ എട്ടുപേർക്ക് പരിക്ക്. നെൽസൻ (33), ദേവ അരുൺസെൽവം (35) പ്രിൻസി (30), ജെനിപാ(31), ജിൻസി (അഞ്ച്), സജീന (മൂന്ന്), ജെസ്വിൻ(രണ്ട്), ജിൻസൺ (അഞ്ച്) എന്നിവർക്കാണ് പരിക്ക്. ഇവരെ തെങ്കാശി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ അച്ചൻകോവിൽ-ചെങ്കോട്ടപാതയിൽ വനത്തിൽ മണലാർ നാലാംവളവിലാണ് അപകടം. അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക് വന്നവരുടെ വാഹനം നിയന്ത്രണം വീട്ട് കാട്ടിലേക്ക് ഇടിച്ചുകയറി വലിയ മരത്തിൽ തട്ടിനിന്നു. ഇതുവഴി വന്ന കേരള കോൺഗ്രസ്-എം നിയോജകമണ്ഡലം പ്രസിഡന്‍റ് ഗീത സുകുനാഥ് അപകടം കണ്ട് വനപാലകരെ ഉൾപ്പെടെ അറിയിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Tags:    
News Summary - Eight injured in Achankovil accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.