കൊല്ലം: മടിച്ചുമടിച്ചെത്തിയ വേനൽ മഴ മാർച്ചിൽ തകർത്തുപെയ്തതോടെ ജില്ലയിൽ ലഭിച്ചത് 76 ശതമാനം അധികമഴ. 51.5 മില്ലിമീറ്റർ മഴ മാർച്ചിൽ പ്രതീക്ഷിച്ചപ്പോൾ 90.8 മില്ലിമീറ്റർ ലഭിച്ചു. എന്നാൽ, കഴിഞ്ഞമാസങ്ങളിൽ ജില്ലയിൽ പെയ്യേണ്ടിയിരുന്ന മഴയിൽ ഗണ്യമായ കുറവുണ്ടായതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മാർച്ച് ആദ്യംമുതൽ പല ദിവസങ്ങളിലായി ലഭിച്ച മഴയാണ് ജില്ലയിലെ മഴക്കുറവ് പരിഹരിച്ചത്. അതേസമയം കഴിഞ്ഞ 13 മുതൽ 19 വരെ ജില്ലയിൽ കാര്യമായി മഴ ലഭിച്ചിട്ടില്ലെന്നാണ് കാലാവസ്ഥനിരീക്ഷണകേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വിവരം. സംസ്ഥാനത്ത് കാസർകോട് ഒഴികെ മിക്ക ജില്ലകളിലും വേനൽമഴ തകർത്തുപെയ്യുകയും സാധാരണയിൽ കൂടുതൽ ലഭിക്കുകയും ചെയ്തു.
അടുത്തദിവസങ്ങളിൽ മഴ കൂടുതൽ ശക്തമായേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. കാലവർഷവും വരാനിരിക്കയാണ്. കനത്തുപെയ്ത മഴ ഇതുവരെയുള്ള കുറവ് നികത്തിയെന്ന് കണക്കുകൾ സൂചിപ്പിക്കുമ്പോഴും കർഷകർ ആശങ്കയിലാണ്. വേനലിൽ ആദ്യമഴ മുതൽ തന്നെ ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ കാറ്റോടുകൂടിയാണ് പെയ്തിറങ്ങിയത്.
വിവിധയിടങ്ങളിൽ കൃഷിനാശവും വെള്ളക്കെട്ടും ദുരിതം നിറച്ചു. വേനൽച്ചൂടിൽ കരിഞ്ഞുണങ്ങിയാണ് കൃഷി നശിച്ചതെങ്കിൽ മഴയിൽ കുലച്ച വാഴകൾ ഒടിഞ്ഞുവീണ് നശിക്കുകയും കൃഷിസ്ഥലത്ത് വെള്ളം കയറുകയും ചെയ്തു. ജില്ലയുടെ പല ഭാഗങ്ങളിലും വാഴക്കൃഷി ധാരാളമുണ്ട്. ഓണക്കാലം ലക്ഷ്യമിട്ടാണ് പലരും കൃഷി ചെയ്തിരുന്നത്.
വേനൽ മഴ പ്രതീക്ഷിച്ച് വിരിപ്പുകൃഷിക്കായി പാടത്ത് വിത്തെറിഞ്ഞ നെൽകർഷകരും സങ്കടത്തിലായി. പാടം മുഴുവൻ വെള്ളത്തിൽ മുങ്ങിയതോടെ വിത്തെല്ലാം ചീഞ്ഞുപോകുന്ന അവസ്ഥയാണ്. പെയ്യുന്ന മഴ മാറുമ്പോൾ ചൂട് കൂടുന്ന സവിശേഷ കാലാവസ്ഥയാണ് ജില്ലയിൽ. മാർച്ച് ആദ്യം മുതൽ വേനൽമഴ ശക്തമായെങ്കിലും മഴ കുറഞ്ഞ ദിവസങ്ങളിൽ അസഹനീയമായ ചൂടാണ്. വേനൽ മഴ ശക്തമാണെങ്കിലും കിഴക്കൻ മേഖല ഉൾപ്പെടെ കുടിവെള്ളക്ഷാമത്തിന്റെ ഭീഷണിയിലാണ്. മഴയും വെയിലും മാറിയെത്തുന്നതോടെ ജില്ലയിൽ പകർച്ചവ്യാധികൾക്കും സാധ്യതയേറെയാണ്. ഒന്നിടവിട്ടെത്തുന്ന മഴയിൽ വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകുകയാണ്. പനിബാധിതരുടെ എണ്ണവും ജില്ലയിൽ ദിനേന വർധിക്കുന്നു.
വരുംദിവസങ്ങളില്‍ വേനല്‍മഴയും ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.
അടച്ചുറപ്പുള്ള കെട്ടിടത്തിനുള്ളില്‍ തുടരുന്നതാണ് ഏറ്റവും സുരക്ഷിതം വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത് അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസ്സായ സ്ഥലത്തും തുറന്ന ടെറസിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കുക പട്ടം പറത്താനോ ജലാശയത്തില്‍ ഇറങ്ങാനോ പാടില്ല തുണികള്‍ എടുക്കാന്‍ ടെറസിലോ മുറ്റത്തോ പോകരുത് ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കുക വളര്‍ത്തുമൃഗങ്ങളെ തുറസായസ്ഥലങ്ങളില്നിന്ന് മാറ്റിക്കെട്ടുക
സ്വന്തം വീടിനോ അയല്വീടുകള്ക്കോ വൈദ്യുതിലൈനുകള്ക്കോ റോഡുകള്‍ക്കോ ഭീഷണിയായുള്ള മരങ്ങളുടെ ചില്ലകള്‍ വെട്ടിയൊതുക്കുകയോ ആവശ്യമെങ്കില്‍ മരം മുറിച്ചുമാറ്റുകയോ ചെയ്യണം അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതു ഇടങ്ങളില്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക മരങ്ങളുടെ ചുവട്ടില്‍ നില്ക്കാന് പാടില്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്, ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കാറ്റില്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചുെവക്കുകയോ ചെയ്യുക
കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതികമ്പികളും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യത കൂടുതലാണ്. അപകടം ശ്രദ്ധയില്‍പെട്ടാല്‍ കണ്ട്രോള് റൂം നമ്പറായ 1912 ലോ ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ കണ്ട്രോള് റൂം നമ്പറായ 1077 ലോ വിവരം അറിയിക്കുക പത്രം-പാല് വിതരണക്കാര്‍ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.