മുഹമ്മദ് അമീൻ, സിയാദ് ഷാജി
കോട്ടയം: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരനെ ബിയർകുപ്പി കൊണ്ട് മർദിച്ച് പ്ലാറ്റ്ഫോമിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ പിടിയിൽ. ചങ്ങനാശ്ശേരി പുതുപ്പറമ്പിൽ മുഹമ്മദ് അമീൻ (23), കുറിച്ചി തകിടിപ്പറമ്പിൽ സിയാദ് ഷാജി (32) എന്നിവരെയാണ് റെയിൽവേ പൊലീസ് എസ്.എച്ച്.ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ചയാണ് സംഭവം. പ്രതികൾ തെങ്ങണയിലെ ബാറിൽ മദ്യപിക്കുകയും ഹോട്ടൽ കോമ്പൗണ്ടിൽ യുവാവിനെ മർദിക്കുകയും ചെയ്തു. തുടർന്ന് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തി മലബാർ എക്സ്പ്രസിൽ കയറി. കോട്ടയത്തെിയപ്പോൾ ട്രെയിനിൽ കയറാൻ ശ്രമിച്ച പരപ്പനങ്ങാടി സ്വദേശിയെ തടഞ്ഞ് കൈയിലുണ്ടായിരുന്ന ബിയർ കുപ്പികൊണ്ട് ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് റെയിൽവേ പൊലീസ് എത്തി പ്രതികളെ പിടികൂടുകയായിരുന്നു. സി.പി.ഒമാരായ ജോൺസൻ, ജോബിൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.