സക്കീർ
കോഴിക്കോട്: ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ ഒളിവിൽപോയ മോഷണക്കേസ് പ്രതി പിടിയിൽ. കക്കയം സ്വദേശി മമ്പാട് വീട്ടിൽ സി.പി. സക്കീറിനെയാണ് (39) ഡി.സി.പി അരുൺ കെ. പവിത്രന്റെ കീഴിലുള്ള സിറ്റിക്രൈം സ്ക്വാഡ് പിടികൂടിയത്. 2006ൽ കക്കോടിയിലെ അനുരൂപ് ഹോട്ടൽ പൊളിച്ച് മോഷണം നടത്തിയതിന് പൊലീസ് അറസ്റ്റുചെയ്ത് ഇയാളെ ജയിലിലടച്ചിരുന്നു. എന്നാൽ, ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയിൽ ഹാജരാവാതെ മുങ്ങി. 2008ൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് -ഒന്ന് ഇയാൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പ്രതി മറ്റൊരു പേരിൽ നിലമ്പൂർ ഭാഗത്ത് വിവാഹം കഴിച്ച് താമസിച്ചുവരികയായിരുന്നു.
ക്രൈം സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നിരീക്ഷിച്ചശേഷമാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് കോഴിക്കോട് സിറ്റിയിലും റൂറലിലും കളവ് കേസുകളുണ്ട്. സിറ്റിക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ, പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.