നജാഹ്

അന്ധതയെ തോൽപ്പിച്ച് മികച്ച വിജയം നേടി നജാഹ്

അരീക്കോട്: അകക്കണ്ണിന്‍റെ വെളിച്ചത്തിൽ എസ്.എസ്.എൽ.സി പരീക്ഷക്ക് ഒരു വിഷയമൊഴികെ മറ്റെല്ലാത്തിലും എ പ്ലസ് നേടാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് അരീക്കോട് മുട്ടുങ്ങൽ സ്വദേശി നജാഹ്. ഗണിതത്തിൽ ബി പ്ലസും ബാക്കി എല്ലാ വിഷയങ്ങളിലും എ പ്ലസും കരസ്ഥമാക്കിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ.

അരീക്കോട് ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് മീഡിയം വിദ്യാർഥിയും അരീക്കോട് മുട്ടുങ്ങൽ ഉഴുന്നൻ വീട്ടിൽ ഉസ്മാെൻറയും റുഖിയയുടെയും ഇളയ മകനുമാണ് നജാഹ്. നാലാം വയസ്സിലാണ് നജാഹിെൻറ രണ്ട് കണ്ണിെൻറയും കാഴ്ചശക്തി നഷ്ടപ്പെട്ടത്. മികച്ച വിജയം നേടാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് നജാഹ് മാധ്യമത്തോട് പറഞ്ഞു.

മുഴുവൻ വിഷയങ്ങളിലും എ പ്ലസ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഗണിതത്തിൽ ബി പ്ലസ് മാത്രമാണ് നേടാനായത്. ഇതോടെ പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കാൻ ഒരുങ്ങുകയാണ്. തനിക്ക് പിന്തുണ നൽകിയ കൂട്ടുകാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കെല്ലാ നന്ദി പറയുന്നതായും നജാഹ് പറഞ്ഞു.

Tags:    
News Summary - Najah succeeded in overcoming blindness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.