മലപ്പുറം: കന്നുകാലികൾക്കും ക്ഷീരകർഷകർക്കും വേണ്ടി മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോസമൃദ്ധി ഇൻഷുറൻസ് പദ്ധതി ജില്ലയിൽ പുരോഗമിക്കുന്നു. ഇതുവരെ ജില്ലയിൽ 50 ശതമാനം പുരോഗതി കൈവരിച്ചതായി നോഡൽ ഓഫിസർ ഡോ. അഫ്സൽ അറിയിച്ചു. കന്നുകാലികളുടെ മരണം, ഉൽപാദനക്ഷമത നഷ്ടപ്പെടൽ, കർഷകന്റെ മരണം എന്നിവ പദ്ധതിയിൽ ഉൾപ്പെടും.
പ്രതിദിനം ഏഴ് ലിറ്റർ പാൽ തരുന്ന രണ്ട് മുതൽ 10 വയസ്സുവരെയുള്ള പശു, എരുമ എന്നിവയേയും ഏഴ് മാസം ഗർഭിണിയായവയേയും പദ്ധതിയിൽ ഉൾപ്പെടുത്താം. 65,000 രൂപക്ക് ഒരു വർഷത്തേക്ക് ഇൻഷൂർ ചെയ്യാൻ 1356 രൂപയും മൂന്ന് വർഷത്തേക്ക് 3319 രൂപയുമാണ് കർഷകർ അടക്കേണ്ട പ്രീമിയം തുക.
കർഷകരെ ഒരു വർഷത്തേക്ക് അഞ്ച് ലക്ഷം രൂപക്ക് ഇൻഷൂർ ചെയ്യാൻ 100 രൂപ അധികം അടക്കണം. പദ്ധതിയിൽ അംഗമാവാൻ കർഷകർക്ക് തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടാമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. സഖറിയ സാദിഖ് മധുരക്കറിയൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.