കൊലപാതക കേസുകളുടെ പട്ടികയിൽ മലപ്പുറം ആറാം സ്ഥാനത്ത്

കൊലപാതക കേസുകളുടെ പട്ടികയിൽ മലപ്പുറം ആറാം സ്ഥാനത്ത്

മലപ്പുറം: ഒമ്പതു വർഷത്തിനിടെ സംസ്ഥാനത്ത് കൊലപാതകക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പട്ടികയിൽ മലപ്പുറം ആറാം സ്ഥാനത്ത്. 2016 മേയ് മുതൽ 2025 മാർച്ച് 16 വരെയുള്ള ആഭ്യന്തര വകുപ്പിന്റെ കണക്കുകളിലാണിത്. ഈ കാലയളവിനിടെ 200 കൊലപാതകങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.

തിരുവനന്തപുരം, എറണാകുളം, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളാണ് പട്ടികയിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ളത്. തിരുവനന്തപുരം -418, എറണാകുളം -349, കൊല്ലം -338, തൃശൂർ -315, പാലക്കാട് -233 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇടുക്കി -198, കോട്ടയം-ആലപ്പുഴ എന്നിവിടങ്ങളിൽ -180, കോഴിക്കോട് -157, കണ്ണൂർ -152, പത്തനംതിട്ട -140, കാസർകോട് -115 കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കൊലപാതകം റിപ്പോർട്ട് ചെയ്തത് -90 കേസുകൾ.

റെയിൽവേയിൽ അഞ്ചെണ്ണവും റിപ്പോർട്ട് ചെയ്തു. ആകെ 3070 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 52 കേസുകൾ ലഹരി ഉപയോഗം വഴിയും 18 കേസുകൾ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷം മൂലവുമുണ്ടായതാണ്. കോടതികൾ തീർപ്പാക്കിയ കേസുകളിൽ 476 പേരെയാണ് ശിക്ഷിച്ചത്.

കൊലപാതകക്കേസുകളിൽ പ്രതിചേർക്കപ്പെട്ട 78 പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ടെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു.

Tags:    
News Summary - Malappuram ranks sixth in the list of murder cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.