വളവന്നൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ഊട്ടിക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞു

പുത്തനത്താണി: ചൊവ്വാഴ്ച പുലർച്ചെ ഊട്ടിയിലേക്ക് പോയ വളവന്നൂർ അല്ലൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ഊട്ടിക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞു.

അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. അല്ലൂർ സ്വദേശികളായ നീർക്കാട്ടിൽ സൈനുദ്ദീൻ (54), ഭാര്യ ഖദീജ (48), മക്കളായ ജുബൈരിയ (30), സക്കീനത്ത് സുനൈന (26), മുഹമ്മദ് ഇസ്മയിൽ (19), മുഹമ്മദ് സുഹൈർ (13) എന്നിവർക്കും നാലു കുട്ടികൾക്കുമാണ് പരിക്കേറ്റത്. എല്ലാവരും അപകടനില തരണം ചെയ്തു.

ഗുരുതര പരിക്കേറ്റ രണ്ടുപേരെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ ഊട്ടി സർക്കാർ ആശുപത്രിയിലാണ്.

വൈകീട്ട് നാലേകാലോടെയാണ് അപകടം. ഗൂഡല്ലൂർ-ഊട്ടി റോഡിൽ നടുവട്ടത്തുനിന്ന് നാലു കിലോമീറ്റർ അകലെ ഇവരുടെ കാർ നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലിടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു.

ഇതുവഴി വന്ന നിലമ്പൂർ സ്വദേശികളായ ജിഷാദ്, ഷബീർ എന്നിവരുടെ നേതൃത്വത്തിലാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്. ഷാർജയിൽ ജോലി ചെയ്യുന്ന സൈനുദ്ദീൻ പെരുന്നാൾ പ്രമാണിച്ച് നാട്ടിലെത്തിയതാണ്.

Tags:    
News Summary - Accident-ooty-Valavannoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.