പാലക്കാട്: ജില്ല വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൊഴിൽ മേള (സ്പെക്ട്രം -2023) ജനുവരി 23ന് മലമ്പുഴയില്‍ നടക്കും. ഐ.ടി.ഐകളില്‍നിന്ന് എന്‍.ടി.സി, എസ്.ടി.സി, എന്‍.എ.സി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവര്‍ക്ക് ജോലി ലഭിക്കാൻ വേണ്ടി കേരളത്തിനകത്തും പുറത്തുമുള്ള വിവിധ കമ്പനികളുമായി സഹകരിച്ചാണ് തൊഴിൽമേള സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. യോഗ്യരായ എല്ലാ ഉദ്യോഗാര്‍ഥികളും www. knowledgemission. gov.in എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത്, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ ഒമ്പതിന് ഹാജരാകണം. 85 കമ്പനികള്‍ പങ്കെടുക്കും. 1500ല്‍പരം തൊഴില്‍ അവസരമുണ്ടാകും.
ഉച്ചക്ക് രണ്ടിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന് അധ്യക്ഷത വഹിക്കും. വിശദവിവരങ്ങള്‍ക്ക് 9447597680 എന്ന നമ്പറില്‍ ബന്ധപ്പെടണം. വാർത്തസമ്മേളനത്തില്‍ ഐ.ടി.ഐ പ്രിന്‍സിപ്പൽ എന്‍. സന്തോഷ് കുമാര്‍, വൈസ് പ്രിന്‍സിപ്പൽ വി.വി. ജനാർദനന്, സ്റ്റാഫ് സെക്രട്ടറി സി.കെ. വിനോദ് കുമാര്‍, എ. മനോജ്, എന്‍. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
കാട്ടാന ക്വാർട്ടേഴ്സ് ആക്രമിച്ചു
അതിരപ്പിള്ളി: മലക്കപ്പാറയിൽ കാട്ടാന തൊഴിലാളിയുടെ ക്വാർട്ടേഴ്സ് ആക്രമിച്ച് തകർത്തു. തോട്ടം തൊഴിലാളിയായ ഉണ്ണികൃഷ്ണനും കുടുംബവും താമസിക്കുന്ന വീടാണ് കാട്ടാന തകർത്തത്. കഴിഞ്ഞദിവസം രാത്രി 12.30ഓടെയാണ് ആക്രമണം. വീടിന്റെ പിറകുവശത്തെ വാതിലും ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂരയുമാണ് കാട്ടാന തകർത്തത്.
ഉണ്ണികൃഷ്ണന്റെ ഭാര്യയും കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ വീട്ടിൽനിന്ന് ഇറങ്ങിയോടി. വൈകീട്ട് മുതൽ കാട്ടാനയെ തൊഴിലാളികൾ തേയിലത്തോട്ടത്തിൽ വിലസുന്നത് കണ്ടിരുന്നു.
പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ഓടിപ്പിച്ചിരുന്നെങ്കിലും പാതിരാത്രി ഇത് തിരിച്ചുവരികയായിരുന്നു. വീട്ടിൽ വലിയ പാത്രത്തിൽ സൂക്ഷിച്ച വെള്ളം കാട്ടാന കുടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.