പാലക്കാട്: ഒപ്പ് വാങ്ങാനെത്തിയ യുവതിയോട് ശിരോവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ട നഗരസഭ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന റവന്യൂ ഓഫിസറുടെ നിലപാടിൽ പ്രതിഷേധിച്ച് സംഘടനകൾ പാലക്കാട് നഗരസഭ ഓഫിസിലേക്ക് മാർച്ച് നടത്തി. പാലക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഡി.വൈ.എഫ്.ഐ പ്രതിഷേധം. നഗരസഭ ഗേറ്റ് ചാടിക്കടന്ന പ്രവർത്തകർ സെക്രട്ടറിയുടെ ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ചു. പാലക്കാട് ബ്ലോക്ക് പ്രസിഡന്റ് ജെ. കൃഷ്ണപ്രസാദ്, ജോ. സെക്രട്ടറിമാരായ വി. വിനോദ്കുമാര്‍, മുഹമ്മദ് നാസിം, വൈസ് പ്രസിഡന്റ് ആന്റണി പ്രിന്‍സ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ സഫ്ദര്‍ ഷെറീഫ്, ടി.സി. അഭിജിത്ത്, കെ. അന്‍വര്‍, എ.എന്‍. അജിത്ത്, എസ്.എഫ്.ഐ ജില്ല സെക്രട്ടറി എസ്. വിപിന്‍ എന്നിവര്‍ പങ്കെടുത്തു. സൗത്ത് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ഭാരവാഹികളടക്കം 12 പേര്‍ക്കെതിരെ സൗത്ത് പൊലീസ് കേസെടുത്തു.
പാലക്കാട്: നഗരസഭ സെക്രട്ടറിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പ്രതിഷേധ മാർച്ച് നടത്തി. ജില്ല ആശുപത്രിക്ക് സമീപത്തുനിന്ന് ആരംഭിച്ച മാർച്ചിനെ നഗരസഭ ഗേറ്റിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം ജില്ല ജനറൽ സെക്രട്ടറി പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എം. കാജാ ഹുസൈൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ എം. സുലൈമാൻ, പ്ലാച്ചിമട സമര സമിതി ചെയർമാൻ റെയ്മണ്ട് ആന്റണി, പാർട്ടി ജില്ല വൈസ് പ്രസിഡന്റ് പി. ലുഖ്മാൻ, മണ്ഡലം പ്രസിഡന്റ് റിയാസ് ഖാലിദ്, വിമൻ ജസ്റ്റിസ് ജില്ല വൈസ് പ്രസിഡന്റ് ആസിയ റസാഖ്, സൗരിയത്ത് സുലൈമാൻ, മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളായ ബിന്ദു, സലീൽ, അബ്ദുൽ ഹകീം എന്നിവർ സംസാരിച്ചു. നീതിനിഷേധത്തിനിരയായ ദമ്പതിമാരും മാർച്ചിനെ അഭിസംബോധന ചെയ്തു.
പാലക്കാട്: വനിത ലീഗും ലീഗ് കൗണ്‍സിലര്‍മാരും പ്രതിഷേധിച്ചു. വനിത ലീഗ് ജില്ല പ്രസിഡന്റ് ജമീല ഹുസൈന്‍കുട്ടി, ജനറല്‍ സെക്രട്ടറി ഷംല ഷൗക്കത്ത്, മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് വനിത ലീഗ് ഭാരവാഹികളായ റിസ്വാന ബീഗം, സറീന ബഷീര്‍, പി.എം. ഹബീബ, റസീന ബഷീര്‍, സൗജ, സഫിയ അബൂതാഹിര്‍, സൈറ ബാനു, മെഹറൂന്, നജ്മ, സമീന ആസാദ്, സമീറ അബ്ബാസ് ആസാദ്, റജീന മുത്തലി, ആസിയത്തു, സൗദ എന്നിവർ പങ്കെടുത്തു.
മുസ്ലിം ലീഗ് കൗണ്‍സിലര്‍മാരായ സൈദ് മീരാന്‍ ബാബു, പി.കെ. ഹസ്സനുപ്പ, ബഷീര്പ്പ എന്നിവര്‍ നേതൃത്വം നല്കി. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.