വാടാനാംകുറുശ്ശി മേൽപാല നിർമാണം മുഹമ്മദ് മുഹ്സിൻ എം.എൽ.എ വിലയിരുത്തുന്നു
പട്ടാമ്പി: വാടനാംകുറുശ്ശി മേൽപാല നിർമാണം നിർത്തിയിരിക്കുകയാണെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ. നിർമാണം ഡിസംബറോടെ പൂർത്തിയാക്കുമെന്നും സ്ഥലം സന്ദർശിച്ച എം.എൽ.എ പറഞ്ഞു. റെയിൽവേയുടെ അനുമതി ലഭിക്കാത്തതിനാൽ നിർമാണം നിർത്തിയെന്നായിരുന്നു പ്രചരണം. അനുമതിയുമായി ബന്ധപ്പെട്ട യാതൊരു വിധ പ്രശ്നങ്ങളുമില്ല.
റെഡിമേയ്ഡ് സ്പാനുകളാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. പ്ലാന്റിൽ അവയുടെ നിർമാണം പൂർത്തിയാക്കിയ ശേഷം സ്ഥലത്തെത്തിച്ച് നിർമാണം പുനരാരംഭിക്കും. ഇതിന് ശേഷമേ അപ്രോച്ച് റോഡ് പ്രവൃത്തി ആരംഭിക്കാനാകൂ. നിലവിൽ റോഡ് തകർന്ന് സമീപവാസികൾക്ക് പൊടിശല്യം ഉണ്ട്. അത് പരിഹരിക്കാൻ കോൺട്രാക്ടറുടെ സ്വന്തം ചെലവിൽ താൽക്കാലിക ടാറിങ് നടത്തും. റെയിൽവേയുടെ ഭാഗത്തെ തൂണുകളുടെ പൈലിങ് പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.