വടക്കേക്കാട്: പലിശക്ക് പണംകൊടുത്തത് തിരിച്ചുചോദിച്ച് വീട്ടമ്മയെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചതായി പരാതി. ചേമ്പിൽ ബാലന്റെ ഭാര്യ അനിതയെയാണ് (52) മർദിച്ചത്. പരിക്കേറ്റ ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ഞമനേങ്ങാട്- ചക്കിത്തറ റോഡിലായിരുന്നു സംഭവം.
പണി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന അനിതയെ സ്കൂട്ടിയിലെത്തിയാണ് തടഞ്ഞുനിർത്തി മർദിച്ചത്. പലിശ പണം ചോദിച്ച് അസഭ്യം പറഞ്ഞ് ഒരുപ്രകോപനവും ഇല്ലാതെയാണ് മർദിച്ചതെന്ന് വടക്കേക്കാട് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.