കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ 10ാം ക്ലാസ് പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികളിൽനിന്ന് പിരിവെടുത്ത് മദ്യം വാങ്ങി നൽകിയ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാപ്പാറ പന്തീരമ്പാല സ്വദേശിയായ അഭിജിത്ത് (19), ചാപ്പാറ സ്വദേശി പടിഞ്ഞാറേ വീട്ടിൽ അമർനാഥ് (18) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടികളിൽനിന്ന് പിരിവെടുത്ത് ബിവറേജിൽനിന്ന് മദ്യം വാങ്ങി അവർക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സ്കൂൾ അധികൃതർ കുട്ടികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെടുത്തത്. ഇതോടെ രക്ഷിതാക്കൾക്ക് വിവരം നൽകി. രക്ഷിതാക്കൾക്കൊപ്പം കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാക്കൾ ബിവറേജിൽനിന്ന് മദ്യം വാങ്ങി പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നൽകി കുട്ടികളെ ലഹരിക്കടിമപ്പെടുത്താൻ ശ്രമിച്ചതായി കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. അരുൺ, സബ് ഇൻസ്പെക്ടർ തോമസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.