മാള: ആറു വയസ്സുകാരനെ കൊലപ്പെടുത്തിയ പ്രതി ജോജോയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ജനരോഷം അണപൊട്ടി. ഇതേ തുടർന്ന് മിന്നൽ വേഗത്തിലാണ് തെളിവെടുപ്പ് നടത്തി തിരിച്ച് പോയത്. കുട്ടിയുടെ സംസ്കാരത്തിന് മുമ്പ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
പൊലീസിന് നേരെ തിരിഞ്ഞ ചിലരെ ബലം പ്രയോഗിച്ചാണ് നീക്കിയത്. വൻ ജനാവലി തടിച്ചുകൂടിയെങ്കിലും പൊലീസ് സന്നാഹം ഉള്ളതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. ഉന്തിലും തള്ളിലും ചാനൽ റിപ്പോർട്ടർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഒരു കൂസലുമില്ലാതെ പ്രതി സംഭവങ്ങൾ പൊലീസിനോട് വിശദീകരിച്ചു.
ഇതിനിടെ പൊലിസ് വലയത്തിലായിരുന്ന പ്രതിയെ ആരോ കല്ലെടുത്ത് എറിയുകയും ചെയ്തു. ജോജോ നേരത്തെ മാള പള്ളിപ്പുറത്തുനിന്ന് ബൈക്ക് മോഷ്ടിച്ചതിന് പിടിയിലായിട്ടുണ്ട്. കുട്ടിയെ കാണാതായ ശേഷം നടത്തിയ തെരച്ചിലിൽ നാട്ടുകാരോടൊപ്പം പ്രതിയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.