അമ്മക്കും കുഞ്ഞിനും രക്ഷയേകിയ ആംബുലൻസ് പൈലറ്റ്

സുജിത്ത് ബി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നന്ദകുമാർ എന്നിവർ

ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് വീട്ടിൽ പ്രസവം

ആറ്റിങ്ങൽ: ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് വീട്ടിൽ പ്രസവം. ആറ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗം സ്വദേശിനിയായ 19 കാരിയാണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞദിവസം വൈകീട്ട് നാലിന് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്‍റെ സേവനം തേടി. ആറ്റിങ്ങൽ താലൂക്കാശുപത്രിയിലെ ആംബുലൻസ് പൈലറ്റ് സുജിത്ത്.ബി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നന്ദകുമാർ എന്നിവർ ഉടൻ സ്ഥലത്തെത്തി. യുവതിയെ ആംബുലൻസിലേക്ക് മാറ്റുന്നത് സുരക്ഷിതമല്ലാത്തതിനാൽ വീട്ടിൽ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 4.25ന് യുവതി കുഞ്ഞിന് ജന്മം നൽകി. പൊക്കിൾകൊടി ബന്ധം വേർപെടുത്തി പ്രാഥമിക ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് അമ്മയെയും കുഞ്ഞിനെയും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചു. 

Tags:    
News Summary - Woman gives birth at home under the care of ambulance staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.