ജന്തുജാല സർവെ; വനമേഖലകളിൽ എട്ട് പുതിയ ജീവികൾ

വീഴാല ശലഭം, കരിങ്കൊക്ക്, മേഘവർണൻ തുമ്പി

ജന്തുജാല സർവെ; വനമേഖലകളിൽ എട്ട് പുതിയ ജീവികൾ

തിരുവനന്തപുരം: ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി യുമായി സഹകരിച്ച് വനംവകുപ്പ് തിരുവനന്തപുരം വന്യജീവി വനമേഖലകളിൽ നടത്തിയ ജന്തുജാല സർവെയിൽ എട്ട് പുതിയ ജീവികളെകൂടി തിരിച്ചറിഞ്ഞു. നെയ്യാർ വന്യജീവി സങ്കേതം, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്, പേപ്പാറ വന്യജീവി സങ്കേതം എന്നിവ ഉൾപ്പെടുന്ന സംരക്ഷിത പ്രദേശത്തതായിരുന്നു കണക്കെടുപ്പ്. ഈ മേഖലയിലെ 13 കേന്ദ്രങ്ങളിൽ നടത്തിയ സർവേയിൽ 50ലധികം ഗവേഷകരും വനംവകുപ്പ്‌ ജീവനക്കാരും പങ്കെടുത്തു.

ബറോനെറ്റ്- സിംഡ്രിയ നൈസ് (അഗ്നിവർണൻ), സഫ്യൂസ്ഡ് ഡബിൾ ബാൻഡ് ജൂഡി (വിഴാലശലഭം/ ഇരുവരയൻ ആട്ടക്കാരൻ), ബ്രൈറ്റ്‌ ബാബുൾ ബ്ലൂ (ബബുൾ ബ്ലു), പ്ലെയിൻ ബാൻഡഡ് ഔൾ (കാട്ടുവരയൻ ആര) എന്നി ചിത്രശലഭങ്ങളും, മിസ്റ്റിക്കാ സഫയർ (മേഘവർണ്ണൻ), സ്‌പ്ലെൻഡിഡ് ഡാർട്ട്‌ലെറ്റ് (കാട്ടു പുൽച്ചിന്നൻ), ബ്ലാക്ക് ടൊറന്റ് ഡാർട്ട് (കരിമ്പൻ അരുവിയൻ), ബ്ലൂ സ്ട്രൈപ്പഡ് ത്രെഡ് ടെയിൽ (മഞ്ഞക്കറുപ്പൻ മുളവാലൻ) എന്നീ തുമ്പികളുമാണ് പുതിയവ.നെയ്യാർ വന്യജീവി സങ്കേതത്തിൽ ആകെ160 ഇനം പക്ഷികളെയും 165 ഇനം ചിത്രശലഭങ്ങളെയും 53 ഇനം തുമ്പികളെയും കാണാനായി.

ഏഷ്യൻ ഓപ്പൺബിൽ അനസ്റ്റോമസ് ഓസിറ്റൻസ് (ചേരാ കൊക്കൻ), വൂളി-നെക്ക്ഡ് സ്റ്റോർക്ക്- സിക്കോണിയ എപ്പിസ്കോപ്പസ് (കരിംകൊക്ക്) സ്പോട്ടഡ് ഔൾ (പുള്ളിനത്ത്) എന്നിവ ആദ്യമായാണ് ഈ മേഖലയിൽ രേഖപ്പെടുത്തുന്നത്. ഇതോടെ നെയ്യാറിൽ ഇതുവരെ സാന്നിധ്യമറിയിച്ച പക്ഷികളുടെ എണ്ണം 302 ആയി.

നെയ്യാറിലെ പുതിയ ചിത്രശലഭങ്ങൾ എട്ടെണ്ണമാണ്. സഹ്യാദ്രി ഗ്രാസ് യെല്ലോ (വേമ്പട ശലഭം), ബറോനെറ്റ്- സിംഡ്രിയ നൈസ് (അഗ്നിവർണൻ), സഫ്യൂസ്ഡ് ഡബിൾ ബാൻഡ് ജൂഡി (വിഴാലശലഭം/ ഇരുവരയൻ ആട്ടക്കാരൻ), ബ്രൈറ്റ്‌ ബാബുൾ ബ്ലൂ ( ബബുൾ ബ്ലു), ഡാർക്ക് സിലോൺ സിക്സ് ലൈൻ ബ്ലൂ (ഇരുളൻ സിലോൺ നീലി), ഇന്ത്യൻ വൈറ്റ് നിപ്പഡ് ലൈൻ ബ്ലൂ (വെള്ളത്തുമ്പുവരയൻ നീലി), പ്ലെയിൻ ബാൻഡെഡ് ഔൾ (കാട്ടുവരയൻ ആര), ‌മലബാർ ഫ്ലാഷ് (തുടലി മിന്നൻ) എന്നിവ. അഞ്ചിനം തുമ്പികളും ഇവിടെ പുതിയതാണെന്ന് തിരിച്ചറിഞ്ഞു. നെയ്യാറിൽ അകെ രേഖപ്പെടുത്തിയ തുമ്പികൾ 111 ആയി.

പേപ്പാറ വന്യജീവി സങ്കേതത്തിൽ 115 ഇനം പക്ഷികളെയും 115 ചിത്രശലഭങ്ങളെയും 22 ഇനം തുമ്പികളെയുമാണ് സ്ഥിരീകരിച്ചത്. സ്പോട്ടഡ് ഔൾ (പുള്ളിനത്ത്) ആണ് പുതിയ പക്ഷി. നിലവിൽ ഇവിടെ 292 ഇനം പക്ഷികളെ സ്ഥിരീകരിച്ചിട്ടുണ്ട്. സഫ്യൂസ്ഡ് ഡബിൾ-ബാൻഡഡ് ജൂഡി (വിഴാലശലഭം/ ഇരുവരയൻ ആട്ടക്കാരൻ), സഹ്യാദ്രി വൈറ്റ് ഹെഡ്ജ് ബ്ലൂ (വെള്ളിനീലി), ട്രാവൻകൂർ ടാണി ഐയിസ് (മലശരവേഗൻ) എന്നീ പുതിയ മൂന്ന് ശലഭങ്ങളെയും കണ്ടെത്തി. ഫോറസ്റ്റ് ലൈറെറ്റൈൽ (ഷോല കടുവ), അഗസ്ത്യമല റീഡ്‌ ടെയിൽ (അഗസ്ത്യമല നിഴൽതുമ്പി) എന്നിവയാണ് പുതിയവ. 

Tags:    
News Summary - Fauna survey: Eight new species found in forest areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.