അഭിലാഷ്

കഞ്ചാവുമായി പിടിയിലായ പ്രതി എക്സൈസ് ഓഫിസിൽനിന്ന് ചാടിപ്പോയി

കിളിമാനൂർ: കഞ്ചാവ് വിൽപനക്കേസിൽ കിളിമാനൂർ എക്സൈസ് പിടികൂടിയ പ്രതി കസ്റ്റഡിയിൽനിന്ന് ചാടിപ്പോയി. സംഭവം മറച്ചുെവക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും പുലർച്ചയോടെ വിഷയം നാട്ടിൽ പട്ടായി.

പ്രതി ഊരി വഴിയരികിൽ ഉപേക്ഷിച്ച ൈകവിലങ്ങ് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ വീണ്ടെടുത്തു.

അടയമൺ, കൊപ്പം, പണ്ടകശാലവീട്ടിൽ വാടകക്ക് താമസിക്കുന്ന അഭിലാഷാണ് (30) കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടത്. 2.200 കി.ഗ്രാം കഞ്ചാവും അനധികൃതമായി കൈവശംെവച്ച ചാരായവുമായി ഇയാളെ കിളിമാനൂർ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വീട്ടിൽനിന്ന് തിങ്കളാഴ്ച പുലർച്ച പിടികൂടുകയായിരുന്നു. രാത്രിയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനുള്ള നടപടികൾക്കിടെ ബാത്ത് റൂമിൽ പോയ അഭിലാഷ് ഓടി രക്ഷപ്പെടുകയായിരുന്നു.

ഒരു രാപകൽ പ്രതിക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ പിടികൂടിയ പ്രതിയെക്കുറിച്ച് മാധ്യമങ്ങളെപ്പോലും അറിയിക്കാൻ അധികൃതർ തയാറാകാതിരിക്കെ പ്രതി രക്ഷപ്പെട്ടതിനുപിന്നിൽ ദുരൂഹത ഉയരുന്നു.

Tags:    
News Summary - The accused who was caught with ganja ran away from the excise office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.