മൈസ ബക്കർ
കൽപറ്റ: ഹരിയാനയിലെ പഞ്ചുകുളയിൽ നടന്ന ദേശിയ മൗണ്ടെൻ സൈക്ലിങ് മത്സരത്തിൽ കേരളത്തിനുവേണ്ടി ഇരട്ട മെഡൽ നേട്ടവുമായി മൈസ ബക്കർ. ക്രോസ് കൺട്രി ടൈം ട്രയൽ, ക്രോസ് കൺട്രി ഒളിമ്പിക് മാസ്സ് സ്റ്റാർട്ട് എന്നീ ഇനങ്ങളിലാണ് വെള്ളി മെഡൽ നേടിയത്. ചരിത്രത്തിൽ ആദ്യമായാണ് ഈ ഇനങ്ങളിൽ വയനാട്ടിലെ ഒരു താരം ഈ നേട്ടം കരസ്ഥമാക്കുന്നത്.
കോച്ച് ഫിറോസ് അഹമ്മദിന്റെ കീഴിലുള്ള പരിശീലനത്തിലൂടെയാണ് നേട്ടം കരസ്ഥമാക്കിയത്. സൈക്ലിങ് അസോസിയേഷനും ഗ്രാമിക കുട്ടമംഗലവും സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ നടത്തിയ സമ്മർ കോച്ചിങ് ക്യാമ്പിലൂടെയാണ് മൈസ സൈക്ലിങ് രംഗത്തേക്ക് വരുന്നത്. ഈ വർഷം തൊടുപുഴയിൽ നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിങ്ങിലും കാസർകോടു നടന്ന റോഡ് സൈക്ലിങ്ങിലും ഈ മിടുക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഒഡീഷയിലെ പുരിയിൽ നടന്ന ദേശീയ റോഡ് സൈക്ലിങ് മത്സരത്തിൽ പങ്കെടുത്തു. സുൽത്താൻ ബത്തേരിയിൽ നടന്ന സംസ്ഥാന സൈക്കിൾ പോളോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. കൽപറ്റ ഡി പോൾ സ്കൂളിലെ എട്ടാം തരം വിദ്യാർഥിനിയാണ് മൈസ ബക്കർ. വയനാട്ടിലെ പഴയകാല സ്പോർട്സ് രംഗത്തെ സജീവ സാനിധ്യമായിരുന്ന പരേതനായ എൻ.സി. ബക്കർ മാസ്റ്ററുടെ പേരക്കുട്ടിയും ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോടിലെ കായിക അധ്യാപകൻ എൻ.സി. സാജിദിന്റെയും സുൽത്താൻ ബത്തേരി ആശ്ന ചൂര്യന്റെയും മകളാണ് മൈസ ബക്കർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.