പുൽപള്ളി: വയനാട്ടിലെ പ്രധാന കടവായ പെരിക്കല്ലൂർ തോണിക്കടവിൽ കൽപ്പടവുകൾ നിർമിക്കണമെന്ന ആവശ്യം അധികൃതർ പരിഗണിക്കുന്നില്ല. തോണിക്കാർ താൽക്കാലികമായി മണൽചാക്കുകൾ നിറച്ച് നിർമിച്ച സംവിധാനമാണ് നടക്കാൻ ഉപയോഗിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പുഴയുടെ മറുകരയിൽ ബൈരക്കുപ്പയിൽ 15 ലക്ഷം രൂപ ചെലവിൽ കൽപ്പടവ് നിർമിച്ചിരുന്നു. അതേ മാതൃകയിൽ മറുകരയായ പെരിക്കല്ലൂരിലും നിർമിക്കണമെന്നാണ് ആവശ്യം.
ഇത് സംബന്ധിച്ച് പലതവണ ജില്ല പഞ്ചായത്ത് അധികൃതർക്ക് തോണി സർവിസ് നടത്തുന്നവരടക്കം നിവേദനങ്ങൾ നൽകിയിരുന്നു. പടവുകൾ നിർമിക്കുമെന്ന് പലതവണ ഉറപ്പും ലഭിച്ചു. എന്നാൽ, ഇതുവരെ നടപടിയുണ്ടായില്ല. മഴപെയ്താൽ കുത്തനെയുള്ള ഭാഗത്തുകൂടി നടക്കാൻ പ്രയാസമാണ്. പുഴയിൽ ജലനിരപ്പ് ഉയർന്നാലും ആളുകൾക്ക് തോണിയിൽ കയറാൻ പറ്റാത്ത അവസ്ഥയാണ്. പരാതികൾ നൽകിയിട്ടും അധികൃതർ പരിഹാര നടപടികൾ സ്വീകരിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.