മധുര: ഇ.എം.എസ്. നമ്പൂതിരിപ്പാടിനുശേഷം സി.പി.എമ്മിന്റെ മലയാളി ജനറൽ സെക്രട്ടറിയാണ് എം.എ. ബേബി. ഇ.എം.എസിന്റെ സ്നേഹവാത്സല്യം ഏറ്റവും കൂടുതൽ അനുഭവിച്ച കേരള നേതാവ്, ഇ.എം.എസ് അലങ്കരിച്ച പാർട്ടിയുടെ പരമോന്നത പദവിയിൽ പതിറ്റാണ്ടുകൾക്കപ്പുറം എത്തിയിരിക്കുന്നു.
കൊല്ലം എസ്.എൻ കോളജിൽ പഠിക്കവെ എസ്.എഫ്.ഐയിലൂടെയാണ് ബേബി പൊതുരംഗത്ത് കൂടുതൽ സജീവമായത്. കോളജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബേബി, കോളജ് യൂനിയൻ ഉദ്ഘാടനത്തിന് ഇ.എം.എസിനെ കൊണ്ടുവരികയായിരുന്നു. അങ്ങനെ വെറുതെ കൊണ്ടുവരികയായിരുന്നില്ല, ഇ.എം.എസിനെ കാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന കെ.എസ്.യുവിന്റെ വെല്ലുവിളി ഏറ്റെടുത്തായിരുന്നു ബേബിയുടെ അന്നത്തെ ഉശിരാർന്ന നീക്കം.
മധുര: എം.എ. ബേബി ജനറൽ സെക്രട്ടറിയായതോടെ സി.പി.എമ്മിൽ കാണുന്നത് അപൂർവമായൊരു ഗുരുശിഷ്യ ബന്ധത്തിന്റെ തുടർച്ച. ഇ.എം.എസിന് പിന്നാലെയാണ് കേരളക്കാരനായ എം.എ. ബേബി പതിറ്റാണ്ടുകൾക്കപ്പുറം സി.പി.എമ്മിന്റെ അമരത്തെത്തുന്നത്. ഇടക്കാലത്ത് മലയാളിയായ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറിയായെങ്കിലും അദ്ദേഹം കേരളത്തിലെ സംഘടന സംവിധാനത്തിലൂടെയല്ല നേതൃനിരയിലെത്തിയത്. ബേബിയുടെ രാഷ്ട്രീയ ഗുരുവായിരുന്നു ഇ.എം.എസ്. അവസാനമിപ്പോൾ ഇ.എം.എസ് അലങ്കരിച്ച പാർട്ടിയിലെ പരമോന്നത പദവിയിൽ പിൻഗാമിയായി ശിഷ്യനായ ബേബിയും എത്തി.
എസ്.എഫ്.ഐ ഭാരവാഹിയായിരിക്കെ കൊല്ലം എസ്.എൻ കോളജിൽ പഠിക്കുമ്പോഴാണ് ബേബിയും ഇ.എം.എസും തമ്മിലുള്ള വലിയ ബന്ധം തുടങ്ങുന്നത്. ഇ.എം.എസായിരുന്നു ഒരുകാലത്ത് പാർട്ടിയുടെ താത്ത്വിക ആചാര്യനും സൈദ്ധാന്തിക മുഖവുമെങ്കിൽ, അതിന് സമാനമാണിപ്പോൾ ബേബിയും. പാർട്ടിയുടെ സൈദ്ധാന്തിക വക്താവായാണ് എം.എ. ബേബിയെയും ഏറെയാളുകളും വിശേഷിപ്പിക്കുന്നത്. ജനറൽ സെക്രട്ടറിയായ ഇ.എം.എസിന്റെ നിർദേശ പ്രകാരം അദ്ദേഹത്തിനു വേണ്ടിയാണ് വിദേശ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളുമായെല്ലാം ബേബി ബന്ധവും സൗഹൃദവും തുടങ്ങുന്നത്. അത്തരം ബന്ധങ്ങൾ ബേബി ഇപ്പോഴും തുടരുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.