മധു കേസ് സാക്ഷിവിസ്താരം പുനരാരംഭിച്ചു; ഒരാൾകൂടി കൂറുമാറി

മണ്ണാർക്കാട്: അട്ടപ്പാടി മധു കേസിൽ സാക്ഷിവിസ്താരം ജില്ല പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതിയിൽ പുനരാരംഭിച്ചു. കേസിലെ 25 മുതൽ 28 വരെയുള്ള നാലുപേരെയാണ് ചൊവ്വാഴ്ച വിസ്തരിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിൽ 25ാം സാക്ഷി രാജേഷിനെ ഒഴിവാക്കി.

ബാക്കി മൂന്നുപേരുടെ വിസ്താരം പൂർത്തിയായി. 26ഉം 28ഉം സാക്ഷികൾ മൊഴികളിൽ ഉറച്ചുനിന്നു. 27ാം സാക്ഷി സൈതലവിയെ േപ്രാസിക്യൂഷൻ കൂറുമാറിയതായി പ്രഖ്യാപിച്ചു. സംഭവ ദിവസം വണ്ടിക്കടവ് ഷെഡിന്‍റെ ഭാഗത്ത് പ്രതികൾ മധുവിനെ ഉന്തിത്തള്ളി കൊണ്ടുവരുന്നതും വടികൊണ്ട് തല്ലുന്നതും കാൽമുട്ടുകൊണ്ട് പിടിക്കുന്നതും കെണ്ടന്ന് മൊഴി കൊടുത്ത പൊലീസ് സാക്ഷിയാണ് സൈതലവി.

കോടതിയിൽ ഇക്കാര്യങ്ങൾ സൈതലവി നിഷേധിച്ചു. 28ാം സാക്ഷി മണികണ്ഠൻ കേസിലെ ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാർ എന്നിവരെ കോടതിയിൽ തിരിച്ചറിഞ്ഞു. ഹുസൈൻ മധുവിനെ ചവിട്ടുന്നത് കെണ്ടന്നും മണികണ്ഠൻ പറഞ്ഞു. എന്നാൽ, സംഭവസമയത്ത് മണികണ്ഠൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞതനുസരിച്ച് കാണാത്ത കാര്യം പറയുകയാണെന്നും പ്രതിഭാഗം വാദിച്ചു. ബുധനാഴ്ച 29 മുതൽ 31 വരെ സാക്ഷികളുടെ വിസ്താരം നടക്കും.

Tags:    
News Summary - Madhu case resumes hearing- One more defected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.