തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ തടഞ്ഞ നടപടി പ്രാകൃതമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുേരന്ദ്രൻ. ഗുണ്ട ായിസമാണ് ശബരിമലയിൽ നടന്നത്. ശബരിമലയിൽ പ്രകോപനം സൃഷ്ടിക്കരുത് എന്നാണ് സർക്കാർ നിലപാട്. അതുകൊണ്ടാണ് യുവതികളെ തിരിച്ചിറക്കിയത്. െപാലീസ് ആത്മസംയമനം പാലിച്ചു. അക്രമികളുടെ പേക്കൂത്തുകൾക്ക് പൊലീസ് നിന്നുകൊടുത്തില്ലെന്നും മന്ത്രി പറഞ്ഞു.
സർക്കാറിെൻറ കൈയിലോ ദേവസ്വം ബോർഡിലോ ശബരിമലയിൽ കയറിയ യുവതികളുടെ പ്രായത്തിെൻറ കണക്കില്ല. അത് സൂക്ഷിക്കുന്നത് ശരിയായ നടപടിയല്ല. 100ഒാളം യുവതികൾ ശബരിമലയിൽ സന്ദർശനം നടത്തിയിട്ടുണ്ടാകുമെന്നാണ് തെൻറ അഭിപ്രായമെന്നും കടകംപള്ളി പറഞ്ഞു.
ശബരിമല വിഷയത്തിൽ കൊല്ലത്തുവെച്ച് പ്രധാനമന്ത്രി സ്വീകരിച്ച നിലപാട് വോട്ട് ലക്ഷ്യമാക്കിയുള്ളതാണ്. രാജ്യത്തെ സംസ്കാരം തകർക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും കടകംപള്ളി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.