തെരുവുകുട്ടികള്‍ക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി മുംബൈ ടാറ്റാ നഗറിലെ പഞ്ച്ശീല്‍ ബുദ്ധ് വിഹാറിലെ മൈക്രോ ലേണിങ് സെന്ററില്‍ മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് കുട്ടികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്യുന്നു
കോഴിക്കോട്: തെരുവുകുട്ടികളുടെ പുനരധിവാസത്തിനും അടിസ്ഥാന വിജ്ഞാനം നല്‍കി അവരെ സ്‌കൂളിലേക്ക് എത്തിക്കുന്നതിനുമായി മലബാര്‍ ഗ്രൂപ് നടപ്പാക്കിവരുന്ന മൈക്രോ ലേണിങ് സെന്ററുകള്‍ തെരുവുകുട്ടികളുടെ ആശാകേന്ദ്രമായി മാറുന്നു.
തെരുവുകുട്ടികള്‍ക്കായുള്ള അന്താരാഷട്ര ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലബാര്‍ ഗ്രൂപ്പിന്റെ മൈക്രോ ലേണിങ് സെന്ററുകളില്‍ സംഘടിപ്പിച്ചത്. മുംബൈ ടാറ്റാ നഗറിലെ പഞ്ച്ശീല്‍ ബുദ്ധ് വിഹാറിലെ മൈക്രോ ലേണിങ് സെന്ററില്‍ മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് കുട്ടികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു.
സാമൂഹികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ കാരണം നിര്‍ബന്ധിത ജോലിയില്‍ ഏര്‍പ്പെടുകയോ, സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവരുകയോ ചെയ്ത 9000ത്തോളം തെരുവുകുട്ടികളെ ഇതിനകം ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് മൈക്രോ ലേണിങ് സെന്ററുകള്‍ വഴി സാധിച്ചിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലായി മലബാര്‍ ഗ്രൂപ് 581 മൈക്രോ ലേണിങ് സെന്ററുകളാണ് സ്ഥാപിച്ചത്. ഇവിടെ 26,000 കുട്ടികളാണുള്ളത്. 150 പ്രദേശങ്ങളില്‍കൂടി പുതുതായി മൈക്രോ ലേണിങ് സെന്ററുകള്‍ സ്ഥാപിക്കാന്‍ മലബാര്‍ ഗ്രൂപ്പിന് പദ്ധതിയുണ്ട്. മലബാര്‍ ഗ്രൂപ്പിന്റെ പ്രധാന സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളെല്ലാംതന്നെ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ‘തണല്‍’ എന്ന പ്രമുഖ സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്.
തെരുവില്‍ കഴിയുന്ന കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ച് ഒരു വര്‍ഷംകൊണ്ട് പ്രാഥമികമായ വിദ്യാഭ്യാസം നല്‍കി തുടര്‍പഠനത്തിനായി മറ്റു കുട്ടികളെപ്പോലെ സ്‌കൂളുകളിലേക്ക് പോകുന്നതിന് പ്രോത്സാഹിപ്പിക്കുകയും അതിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയുമാണ് മൈക്രോ ലേണിങ് സെന്ററുകളിലൂടെ ചെയ്യുന്നത്.
മൈക്രോ ലേണിങ് സെന്ററുകള്‍ വഴി സ്‌കൂളുകളിലേക്ക് എത്തുന്ന കുട്ടികള്‍ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് അവരുടെ താല്‍പര്യത്തിനനുസരിച്ച് ഉന്നത പഠനത്തിനായി വിവിധ സംസ്ഥാനങ്ങളിലെ കാമ്പസുകളില്‍ പഠിക്കുന്നതിനുള്ള സൗകര്യങ്ങള്‍ നല്‍കും. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും നല്‍കും.
മൈക്രോ ലേണിങ് സെന്ററുകള്‍ വെറും ക്ലാസ് മുറികള്‍ മാത്രമല്ല, മറിച്ച്, അവ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. ‘‘ഓരോ കുട്ടിയും സുരക്ഷയും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച അവസരങ്ങളുമെല്ലാം അര്‍ഹിക്കുന്നുണ്ട്.
മൈക്രോ ലേണിങ് സെന്ററുകള്‍ വഴി പോഷക സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനൊപ്പം കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും വിദ്യാഭ്യാസത്തിലൂടെ ശോഭനമായ ഭാവി ഞങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്’’ -എം.പി. അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.