പമ്പ: ശബരിമല ദർശനത്തിനെത്തിയ മനിതി സംഘത്തെ പ്രതിഷേധക്കാർ പമ്പയിൽ തടഞ്ഞു. തുടർന്ന് ശബരിമലയിലെത്തിയ മനിതി സ ംഘം പ്രതിനിധികളോട് പൊലീസ് ചർച്ച നടത്തി. ഇപ്പോൾ മടങ്ങി പോകണമെന്ന് മനിതി സംഘത്തോട് പൊലീസ് അറിയിച്ചുവെന്നാണ് വിവരം.
എന്നാൽ, ചർച്ചക്ക് ശേഷവും ശബരിമല സന്നിധാനത്തേക്ക് പോകാനുള്ള നിലപാടിൽ ഇവർ ഉറച്ച് നിൽക്കുകയായിരുന്നു. പൊലീസ് ഇവർക്ക് സുരക്ഷ നൽകുമോെയന്ന കാര്യം വ്യക്തമല്ല. ആക്ടിവിസ്റ്റുകളല്ല വിശ്വാസികളാണ് തങ്ങളെന്നും ദർശനം നടത്തുന്നതിൽ നിന്ന് പിൻമാറില്ലെന്ന് മനിതി നേതാവ് സെൽവി പറഞ്ഞു. 11 പേരടങ്ങിയ സംഘമാണ് പമ്പയിൽ എത്തിയിരിക്കുന്നത്. ഇതിൽ അഞ്ച് പേർ 10നും 50നും ഇടക്ക് പ്രായമുള്ളവരാണെന്നാണ് വിവരം.
ബോഡിമെട്ട് ചെക് പോസ്റ്റ് വഴിയാണ് ഇവർ സംസ്ഥാനത്തേക്ക് എത്തിയത്. കേരള അതിർത്തി കടന്ന മനിതി സംഘത്തിെൻറ വാഹനത്തിനുനേരെ പലയിടത്തും പ്രതിഷേധമുയർന്നു. 11.45ന് കട്ടപ്പനയിലും പാറക്കടവിലും വാഹനത്തിന് മുന്നിൽ പ്രതിഷേധം തീർത്തവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.