പത്തനംതിട്ട: ചെന്നൈയിൽ നിന്ന് ശബരിമലയിലേക്ക് യാത്ര തിരിച്ച മനീതി യുവതികൾ കേരളത്തിലെത്തി. ബോഡിമെട്ട് ചെ ക് പോസ്റ്റ് വഴിയാണ് സംസ്ഥാനത്തേക്ക് കടന്നത്. ഇവർ െപാലീസ് സുരക്ഷയിൽ കോട്ടയത്തേക്ക് എത്തുന്നതായ ാണ് സൂചന. ഞായറാഴ്ച പുലർച്ചെ കോട്ടയത്തെത്തുന്ന മറ്റ് സംഘാംഗങ്ങളോടൊപ്പം ഇവരെയും സന്നിധാനത്ത് എത്തിക്ക ാനാണ് ലക്ഷ്യമെന്നറിയുന്നു.
കേരള അതിർത്തി കടന്ന മനിതി സംഘത്തിെൻറ വാഹനത്തിനുനേരെ പലയിടത്തും പ്രതിഷേധ മുയർന്നു. 11.45ന് കട്ടപ്പനയിലും പാറക്കടവിലും വാഹനത്തിന് മുന്നിൽ പ്രതിഷേധം തീർത്തവരെ പൊലീസ് അറസ്റ്റ് ചെ യ്തുനീക്കി.
ചെന്നൈയിൽനിന്ന് ട്രെയിനിൽ യാത്രതിരിച്ച മറ്റൊരുസംഘം ഞായറാഴ്ച പുലർച്ചെ കോട്ടയം റെയിൽവേ സ ്റ്റേഷനിൽ എത്തുമെന്നാണ് വിവരം. തുടർന്ന് കോട്ടയം ജില്ലയിലെ വിവിധയിടങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കി.
തമിഴ്നാട് പൊലീസിെൻറ അകമ്പടിയിൽ തേനി വഴിയാണ് സംഘം അതിർത്തിയിെലത്തിയത്. കുമളി ചെക്കുപോസ്റ്റ് ഒഴിവാക്കി കമ്പംമേട്ട് വഴിയാണ് സംഘം കേരളത്തിലേക്ക് പ്രവേശിച്ചത്. കുമളിയിൽ പ്രതിഷേധക്കാർ തമ്പടിച്ചതിനാൽ കമ്പംേമട്ട്, പുളിയൻമല, കട്ടപ്പന, ചപ്പാത്ത്, പീരുമേട്, മുണ്ടക്കയം, എരുമേലി വഴി നിലയ്ക്കൽ എത്തിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് വാഗമൺ വഴി കോട്ടയത്തേക്ക് തിരിച്ച് വിടുകയായിരുന്നു.
സംഘത്തിൽപ്പെട്ടവർ നാഗർകോവിൽ വഴിയും പുനലൂർ, ആര്യങ്കാവ് വഴിയും നിലയ്ക്കലിൽ എത്തുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. യുവതികളെ തടയാനായി വിവിധ സ്ഥലങ്ങളിൽ ബി.ജെ.പി പ്രവർത്തകർ ഒത്തു കൂടുന്നുണ്ട്.
എരുമേലിയിലും ശബരിമലയിലും എത്തുന്ന വനിതാസംഘത്തെ തടയാൻ നാമജപപ്രതിഷേധവുമായി ശബരിമല കർമസമിതിയും വിവിധ സംഘ്പരിവാർ സംഘടനകളും തയാറെടുക്കുകയാണ്. അതിർത്തികളിലും പ്രതിഷേധക്കാരെ വിന്യസിച്ചിട്ടുണ്ട്.
സംഘത്തിലെ എല്ലാവരും വ്രതത്തിലാണെന്നും ചിലർ പമ്പയിലെത്തിയ ശേഷം കെട്ടുമുറുക്കി സന്നിധാനത്തെത്താനാണ് ശ്രമിക്കുന്നതെന്നും പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം ലഭിക്കുന്നതുവരെ ഇത് തുടരുമെന്നും മനിതി അറിയിച്ചു.
ചെന്നൈ, തൃച്ചി, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന് 14 വയസ്സുള്ള പെൺകുട്ടിയടക്കം പതിനഞ്ചുപേരും ഒഡിഷ, കർണാടക, മധ്യപ്രദേശ്, കേരളം എന്നിവിടങ്ങളിൽനിന്ന് 25 പേരും വയനാട്ടിൽനിന്നടക്കം 30 പേരും ഞായറാഴ്ച കോട്ടയത്ത് എത്തുമെന്നാണ് മനിതി പൊലീസിനെയും അറിയിച്ചിരിക്കുന്നത്. സംഘത്തിൽ ഉൾപ്പെട്ട വനിതകളിൽ മുപ്പതോളം പേർ ഇതിനകം കോട്ടയെത്തത്തിയെന്നാണ് വിവരം.
യുവതികളുടെ വരവിനോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. കൊച്ചി റേഞ്ച് െഎ.ജിയടക്കം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാവും സുരക്ഷ. ശബരിമല, എരുമേലി, നിലക്കൽ, പമ്പ എന്നിവിടങ്ങളിലും അതത് എസ്.പിമാരുടെ നേതൃത്വത്തിൽ സുരക്ഷ വർധിപ്പിച്ചു. കൂടുതൽ വനിത പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
നിരോധനാജ്ഞ 27വരെ നീട്ടി
ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ 27ന് അര്‍ധരാത്രിവരെ നീട്ടി ജില്ല മജിസ്ട്രേറ്റും ജില്ല കലക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. ഡിസംബര്‍ 22ന് അര്‍ധരാത്രി മുതല്‍ 27ന് അര്‍ധരാത്രിവരെ ഉത്തരവിനു പ്രാബല്യമുണ്ട്.
പമ്പാ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെ എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്. ഭക്തര്‍ക്ക് ഒറ്റക്കോ സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ നാമജപം നടത്തുന്നതിനോ തടസ്സമില്ല. ജനുവരി 14ന് അര്‍ധരാത്രിവരെ നിരോധനാജ്ഞ നീട്ടണമെന്ന് ജില്ല പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.