ചെങ്ങന്നൂർ: ലഹരിമരുന്നായ ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. വെസ്റ്റ് ബംഗാൾ മാൾട സ്വദേശി മുബാറക് അലി (38)യെയാണ് മാന്നാർ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. വിൽപ്പനക്കായി കൊണ്ടു വന്ന രണ്ട് ഗ്രാം ഹെറോയിനാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.
പരിശോധനക്കിടെ തിരുവല്ല - കായംകുളം സംസ്ഥാനപാതയിൽ മാന്നാർ പന്നായി പാലത്തിന് സമീപം സംശയാസ്പദമായി കണ്ട മുബാറക് അലിയെ പിടികൂടി പരിശോധിച്ചപ്പോഴാണ് ഹെറോയിൻ കണ്ടെത്തിയത്. ഡാൻസാഫ് ടീമും, പൊലീസ് ഇൻസ്പെക്ടർ ഡി. രജീഷ്കുമാർ, എസ്.ഐ സി.എസ്. അഭിറാം, പ്രൊബേഷൻ എസ്.ഐ. ജോബിൻ, വനിതാ എ.എസ്.ഐ തുളസിഭായി, സി പി.ഒമാരായ ഹരിപ്രസാദ്, മുഹമ്മദ്റിയാസ്, ഹോംഗാർഡ് എം.വി. ഹരികുമാർ എന്നിവരടങ്ങിയ സംഘത്തിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.