വീണ; രാഷ്ട്രീയ ഗൂഢോദ്ദേശ്യം -എം.വി. ഗോവിന്ദൻ

സി.പി.എം പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിനെത്തിയ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

വീണ; രാഷ്ട്രീയ ഗൂഢോദ്ദേശ്യം -എം.വി. ഗോവിന്ദൻ

മധുര: സി.എം.ആർ.എൽ - എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എസ്.എഫ്.ഐ.ഒ ഗൂഢോദ്ദേശ്യത്തോടെയാണ് കേസ് എടുത്തതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജൂലൈയിൽ കേസ് പുതിയ ജഡ്ജി പരിഗണിക്കാനിരിക്കെയാണ് നീക്കം. കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ട്. രാഷ്ട്രീയ അജൻഡയോടെയുള്ള നാടകമാണിപ്പോഴത്തേത്.

കേസ് അനുവദിക്കാൻ പാടില്ലെന്ന നിയമപരമായ വാദത്തെ തള്ളിക്കളയാത്തിടത്തോളം കേസ് നിലനിൽക്കില്ലെന്ന് എല്ലാവർക്കം അറിയാം.

രണ്ടു കമ്പനികൾ തമ്മിൽ ഉണ്ടാക്കിയ കരാറാണിത്. ഒരു സഹായവും സർക്കാറോ മുഖ്യമന്ത്രിയോ നൽകിയിട്ടില്ല. മൂന്ന് വിജിലൻസ് കോടതികൾ കേസ് സംബന്ധിച്ച് വിശദമായി പരിശോധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ പ്രതി ചേർക്കുന്നതിന് ഒരു തെളിവുമില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്.

ഹൈകോടതിയും ഇക്കാര്യം വിശദമായി പരിശോധിച്ചു. വിധിയിലും ഇക്കാര്യം വ്യക്തമാണ്. ഒരു തെളിവും ഹാജരാക്കാൻ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവിന് കഴിഞ്ഞിട്ടില്ലെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - mv govindhan told about veena vijayan case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.